Sunday, 9 March 2014

അമൃതാനന്ദമയീ വിവാദം ഒരു സാധാരണക്കാരന്റെ കണ്ണുകളിലൂടെ

       കഴിഞ്ഞ ഏതാനും ആഴ്ചകളിലായി കേരളത്തില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപെട്ട വിഷയമേതാണെന്ന് ചോദിച്ചാല്‍ ഒറ്റ നിമിഷം കൊണ്ട് ഉത്തരം പറയുവാന്‍ സാധിക്കും.അമൃതാനന്ദമയീ വിവാദം തന്നെയാണയത്.ലോകസഭ തിരഞ്ഞെടുപ്പും,കസ്തൂരിരംഗനുമൊക്കെ ഉച്ചസ്ഥായയില്‍ എത്തിയ ഈ വേളയില്‍  പോലും അതിനേക്കാളൊക്കെ ചര്‍ച്ച ചെയ്യത്തക്ക വിധത്തിലാണ് അമൃതാനന്ദമയീ വിവാദം കത്തി പടരുന്നത്.കാര്യം ഇതൊക്കെയാണെങ്കിലും ഈ വിവാദം ഒരു ബഹുഭൂരിപക്ഷം വരുന്ന നിക്ഷ്പക്ഷരായ ശരാശരി മലയാളികളുടെ കണ്ണിലൂടെ നോക്കുകയാണെങ്കില്‍ എങ്ങനെയാവുമെന്നു വിവാദം ആളികത്തിക്കുന്ന മാധ്യമങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ?ഇല്ല എന്ന് തന്നെ പറയേണ്ടി വരും.

     അമൃതാനന്ദമയീ മടത്തിലെ ഒരു മുന്‍ ശിഷ്യയുടെ ആത്മകഥയായ ഹോളി ഹെല്‍ എന്ന പുസ്തകത്തിലൂടെ ഉടലെടുത്ത ഈ വിവാദം പടര്‍ന്നു തുടങ്ങിയിട്ട് രണ്ടാഴ്ചയാവുന്നതെയുള്ളൂ.വിവാദം ഉണ്ടാക്കിയവര്‍ ആത്മകഥയില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ വിശ്വസിക്കുന്ന വിഭാഗങ്ങളാണ്‌ എന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്.ഈ വിവാദം പുറത്തുകൊണ്ടുവരാന്‍ മുന്‍കയ്യെടുത്ത മൂന്നു ചാനലുകള്‍ മീഡിയവന്‍,ഇന്ത്യ വിഷന്‍,റിപ്പോര്‍ട്ടര്‍ എന്നിവയാണ്.ഇത്തരം വലിയ വിവാദങ്ങള്‍ ഉണ്ടായാല്‍ ഒരു ദിവസത്തിനകം തന്നെ മലയാളത്തിലെ എല്ലാ ചാനലുകളും മത്സരിച്ചു പ്രേക്ഷകര്‍ക്ക്‌ മുന്നില്‍ എത്തിക്കാന്‍ ഓടി നടക്കുന്നതാണു നമ്മള്‍ ഇതു വരെ കണ്ടിട്ടുള്ളത്.പക്ഷെ ഈ സംഭവത്തില്‍ ശ്രദ്ധിക്കേണ്ട വസ്തുത കേരളത്തിലെ സംസ്കാരത്തിന്‍റെ തന്നെ ഭാഗമായി മാറിയ പ്രമുഖ മാധ്യമങ്ങളായ മലയാള മനോരമയും,മാതൃഭുമിയും ഈ വിഷയത്തില്‍ തീരെ പ്രാധാന്യം നല്‍കുന്നില്ലയെന്നതാണ്.നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള നമ്മുടെ പ്രമുഖ മാധ്യമങ്ങള്‍ ഈ വിവാദത്തെ അവജ്ഞയോടെ മാറ്റി നിര്‍ത്തുന്നതാണ് കാണുന്നത്.ഇതില്‍ നിന്നും ഒരു ശരാശരി മലയാളികള്‍ എന്ത് വിലയിരുത്തും?നൂറ്റാണ്ടുകള്‍ പാരമ്പര്യമുള്ള മാധ്യമങ്ങള്‍ ശ്രദ്ധിക്കാത്ത ഈ വിവാദം അടുത്ത കാലങ്ങളിലായി പൊട്ടി മുളയ്ക്കപെട്ട,വിവാദങ്ങളും,അശ്ലീലവും മാത്രം വാര്‍ത്തകളാക്കി,പരസ്യ വരുമാനം മാത്രം ലക്ഷ്യ വെക്കുന്ന,യാതൊരു മൂല്യവും പിന്തുടരാത്ത ഈ ന്യൂ ജനറേഷന്‍ മാധ്യമങ്ങള്‍ മാത്രം ആഘോഷിക്കുന്നതില്‍ എന്തോ ഒരു പന്തികേടു മണക്കുന്നില്ലേ എന്നു തന്നെയാണ്.

        സാധാരണക്കാര്‍  ഈ വിവാദത്തെ സംശയിക്കുന്നുണ്ടെങ്കില്‍ അതിനുള്ള പ്രധാന കാരണയിതു തന്നെയാണ്.കൂടാത്ത വേറെയും ധാരാളം കാര്യങ്ങള്‍ കൂടിയുണ്ട് ഈ വിവാദത്തെ അവിശ്വസിക്കാന്‍.അതില്‍ പലതും അമൃതാനന്ദമയീ ഭക്തര്‍ ഉന്നയിക്കുന്ന ചില ആരോപണങ്ങള്‍ തന്നെയാണ്.ഈ വാര്‍ത്ത ആഘോഷിക്കുന്ന മാധ്യമങ്ങള്‍ അമൃതാനന്ദമയീയെ പോലുള്ള വ്യക്തികളുടെ എതിരാളികളാണെന്നത് ഏതു കൊച്ചു കുട്ടിക്ക് പോലും മനസ്സിലാക്കാവുന്ന കാര്യമാണ്.ഇന്ത്യന്‍ നിയമങ്ങളെ പോലും വെല്ലുവിളിക്കുന്ന തത്വശാസ്ത്രം പുലര്‍ത്തുന്നവരാണ് എന്നു കേരള സര്‍ക്കാര്‍ തന്നെ അടുത്തിടെ ഹൈകോടതിയില്‍ വിശേഷിപ്പിച്ച ജമാഅത്തെ ഇസ്ലാമിയെന്ന സംഘടന നടത്തുന്ന മീഡിയവണ്ണും,ബാംഗ്ലൂര്‍ തീവ്രവാദി ആക്രമണത്തില്‍ പിടിക്കപെട്ടു മാറി മാറി വരുന്ന സര്‍ക്കാരുകള്‍ കോടതിയില്‍ ജാമ്യം നല്‍കരുതെന്നു വാദിക്കുകയും,അതിനെ പൂര്‍ണ്ണമായും അങ്ങികരിച്ചു കോടതി ജാമ്യം നിഷേധിക്കതക്ക ഗുരുതരമായ കുറ്റാരോപിതരായി വിചാരണ തടവുക്കാരായി കഴിയുന്നയാളുകളുടെ മനുഷ്യാവകാശത്തെ സംരക്ഷിക്കാന്‍ വേണ്ടി വാര്‍ത്ത പരമ്പര തന്നെ നടത്തിയ ഇന്ത്യവിഷനും,ചില തീവ്രവാദ സംഘടനകളുടെ സംഭാവനകള്‍ കയ്യ്പറ്റിയിട്ടുണ്ടോ എന്ന സംശയത്തിന്‍റെ നിഴലില്‍ നില്‍ക്കുന്ന,എന്‍ ഐ എ അടക്കം നിരീക്ഷിക്കുന്ന റിപ്പോര്‍ട്ടര്‍ ചാനലും,  അമൃതാനന്ദമയീയെ പോലുള്ളവരെ വിവാദത്തില്‍ വലിച്ചിടാന്‍ ശ്രമിക്കുന്നുണ്ടെങ്കില്‍ അതില്‍ ചില സ്ഥാപിത താല്‍പ്പര്യങ്ങളില്ലേയെന്നു അരിഭക്ഷണം കഴിക്കുന്ന ആളുകള്‍ക്ക് തോന്നിയിട്ടുണ്ടെങ്കില്‍ അത് തീര്‍ത്തും സ്വാഭാവികം മാത്രമാണ്.

      മറ്റൊരു ശ്രദ്ധിക്കേണ്ട വസ്തുത ഈ വിവാദമുടലെടുത്ത സമയമാണ്.ഈ പറയുന്ന പുസ്തകം ഇറങ്ങിയിട്ട് ആറു മാസത്തില്‍ കൂടുതലായിരിക്കുന്നു.ഇത്ര ഗുരുതരമായ ആരോപണങ്ങള്‍ രേഖപെടുത്തിയിട്ടും ഈ പുസ്തകം വിവാധമാവാന്‍ എന്തിനു കാലതാമസം വന്നുയെന്നതു സംശയത്തിന്‍റെ ആക്കം കൂട്ടുകയാണ്.പ്രത്യേകിച്ച് ലോകസഭ തിരഞ്ഞെടുപ്പ് നടക്കുന്ന ഈ അവസ്സരം തന്നെ വിവാദമുണ്ടായ പശ്ചാത്തലം സംശയിക്കേണ്ടിയിരിക്കുന്നു.

      ആദ്യ രണ്ടു ദിവസങ്ങള്‍ ഈ മൂന്നു മാധ്യമങ്ങള്‍ മാത്രമാണ് വിവാദം ആഘോഷിച്ചതെങ്കില്‍ അതിനു ശേഷം സി പി എമിന്‍റെ കൈരളി ചാനലും ഈ വിവാദം ഏറ്റെടുക്കുന്നത് കാണാന്‍ സാധിച്ചു.അമൃതാനന്ദമയീ ഭക്തര്‍ ആരോപിക്കും പോലെ മമ്മൂട്ടിയെന്ന ഒരു മുസ്ലിം ചെയര്‍മാന്‍ ആയ ചാനല്‍ ആയതിനാലാണ് കൈരളി ഈ വിവാദം ആഘോഷിക്കുന്നത് എന്നു ഒരു സാധാരണ മലയാളികള്‍ വിശ്വസിക്കില്ല.ഇത്തരം നാലാംകിട മതഭ്രാന്ത് വെച്ചു പുലര്‍ത്തുന്നയാളാണ് മമ്മൂട്ടിയെന്നത് ഇടുങ്ങിയ ചിന്താഗതിക്കാരായ ആളുകള്‍ മാത്രമേ വിശ്വാസിക്കു.പക്ഷെ കൈരളി ചാനല്‍ ഇതു ഏറ്റെടുത്തതിനു രാഷ്ട്രീയപരമായ ചില കാരണങ്ങളുണ്ടെന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ.അത് മറ്റൊന്നുമല്ല ചിര വൈരികളായ മലയാള മനോരമയും,മാതൃഭുമിയും സ്വികരിക്കുന്ന അതെ നിലപാട് തന്നെ പാര്‍ട്ടി മാധ്യമവും സ്വികരിക്കുന്നുയെന്ന ആരോപണം വന്നു തുടങ്ങയത്തില്‍ പിന്നെയാണ് ഇലയ്ക്കും മുള്ളിനും കേടുപാട് വരാത്ത വിധത്തില്‍ വെറും ഒരു ഇന്റര്‍വ്യൂ മാത്രം പ്രക്ഷേപണം ചെയ്തു കൊണ്ട് പാര്‍ട്ടി ചാനല്‍ സാധാരണ ജനങ്ങള്‍ക്ക്‌ മുന്നില്‍ നല്ലപിള്ളയായത്.

      മലയാള മനോരമയും,മാതൃഭുമിയും,നമ്മുടെ സര്‍ക്കാരും,പ്രതിപക്ഷവും,കോടതിയും,പോലീസും ഈ വിവാദങ്ങള്‍ ശ്രദ്ധിക്കാത്ത കാലത്തോളം സാധാരണ ജനങ്ങള്‍ ഇതൊന്നും വിശ്വസിക്കില്ലയെന്നുള്ളതുറപ്പാണ്.ഇപ്പോള്‍ വിവാദം ആഘോഷിക്കുന്ന മാധ്യമങ്ങള്‍ എന്തായാലും സാധാരണ ജനങ്ങളുടെ മുന്നില്‍ നല്ല മുഖമുള്ളവരല്ല.ആയതിനാല്‍ ഇത്തരം ചാനലുകള്‍ മാത്രം ഉന്നയിക്കുന്ന വിവാദങ്ങള്‍ സംശയതോടുകൂടി മാത്രമേ പൊതു ജനങ്ങള്‍ വിലയിരുത്തുകയുള്ളൂ.

Saturday, 1 March 2014

`മാന്യശ്രീമാന്‍` അമീര്‍ഖാന്‍ ഒരു കള്ളനാണയമോ?

       ശീര്‍ഷകം വായിക്കുമ്പോള്‍ തന്നെ ബഹുഭൂരിപക്ഷംപേര്‍ക്കും അരിശവും,ക്രോധവും,ഞെട്ടലുമോക്കെയാണുണ്ടാവുകയെന്നറിഞ്ഞുകൊണ്ടു തന്നെയാണിതെഴുതുന്നത്.അതിവിനയം കുടിലതയുടെ പ്രതിഭിംബം എന്ന പഴംചോല്ല്  വെച്ചു വിലയിരുതുകയാണെങ്കില്‍ അമീര്‍ഖാന്‍ കുടിലതയുടെ തമ്പുരാന്‍ എന്നുതന്നെ പറയേണ്ടി വരും.പക്ഷെ അത് വെറുതെയങ്ങനെ പറഞ്ഞാല്‍ വെറും മൂന്നാംകിട ആരോപണം മാത്രമാകുന്നതിനാല്‍ അത്തരം അന്തമായ വിമര്‍ശനം  ഉന്നയിക്കുന്നില്ല.എങ്കിലും ചില സംശയങ്ങള്‍ പ്രതിപാതികാതെ നിവൃത്തിയില്ലതാനും.

       എന്തു കൊണ്ടാണ് ഇത്തരത്തിലൊരു രൂക്ഷമായ സംശയം ഉണ്ടാവേണ്ട കാര്യമെന്ന് വായനക്കാര്‍ക്ക് സംശയം തോന്നുന്നത് സ്വാഭാവികം.അതിനുള്ള ഉത്തരം ഞാന്‍ മേല്‍ പറഞ്ഞ പഴംചോല്ല് തന്നെയാണ്.അതിവിനയം  കുടിലതയുടെ പ്രതിഭിംബം.താന്‍ ഒരു പ്രവാചകനെ പോലെ പരിശുദ്ധനാണെന്ന തരത്തിലുള്ള നാട്യങ്ങളും,സമൂഹത്തെ മൊത്തം ഉപദേശിച്ചും ശാസിച്ചും നടക്കുന്ന പകല്‍മാന്യരായ പല വന്‍ വില്ലന്‍മാരെയും നമ്മുടെ മലയാള  ചലച്ചിത്രങ്ങളില്‍ ധാരാളമായി അവതരിപ്പിക്കപെട്ടിട്ടുണ്ട്.ചലച്ചിത്രങ്ങളില്‍ അവതരിപ്പിക്കപെട്ട അത്തരം വില്ലന്മാരുടെ യഥാര്‍ത്ഥ ജീവിത പകര്‍പ്പല്ലേ നമ്മുടെ വിഷയനായകയെന്നുപോലും സാമാന്യം വിദ്യാഭ്യാസമുള്ള ഒരു  സാധാരണക്കാരന്‍ ചിന്തിച്ചാല്‍ അതിനെ കുറ്റം പറയാനാകുമോ?തീര്‍ച്ചയായും കഴിയുകയില്ല.കാല്‍പ്പനിക നായകന്മാരെ ഇന്നും താലോലിക്കുന്ന ഉത്തരേന്ത്യന്‍,തമിഴ്‌,തെലുങ്ക്‌ ജനതയുടെ മനസ്സ് കീഴ്പെടുത്താന്‍ ഇത്തരം  `മാന്യശ്രീമാന്‍മാരായ` നായാക ഭിംബങ്ങള്‍ ധാരാളം മതി.ചുവന്നു തുടുത്ത കണ്ണുകളുമായി ,ആക്രോശിക്കുന്ന പുരാണത്തിലെ അസുരസമാന്മാരായ വില്ലന്മാര്‍ മാത്രമാണ് കുടിലത നിറഞ്ഞവര്‍ എന്നു കരുതുന്ന ബഹുഭൂരിപക്ഷം വരുന്ന  ഇന്ത്യക്കാര്‍ ഇത്തരം സുന്ദരന്മാരായ  അതിവിനയാനുതന്‍മാരെ മാന്യന്മാരും,സല്സ്വഭാവികളുമായി മാത്രമേ കാണുകയുള്ളൂയെന്നു ഇത്തരം കള്ളനാണയങ്ങള്‍ക്ക് വ്യക്തമായി അറിയാം.അത്തരം ജനങ്ങളെ കയ്യിലെടുക്കാന്‍ ഇത്തരം  ഗിമിക്കുകള്‍ വശമുണ്ടെങ്കില്‍ ഒരു പൂ പറിക്കുന്ന ലാഘവം മാത്രം.ഇത്തരകാരുടെ ആത്യന്തികമായ ലക്ഷ്യവും അതുതന്നെ.കൂടുതല്‍ പണവും,പ്രശസ്തിയും പിന്നെ ഒരു പത്മഭൂഷന്‍,ഭാവിയില്‍ രാജ്യസഭ സീറ്റ്‌,മന്ത്രി അങ്ങനെ അങ്ങനെ  ഈ നാട്ടില്‍ ചുളുവില്‍ ലഭിക്കാന്‍ സാധ്യതയുള്ള എല്ലാതര അധികാര പദവികളിലും തന്നെയാണ് ഇത്തരക്കാരുടെ നോട്ടം.

         മേല്‍പറഞ്ഞ സംശയങ്ങള്‍ വിരല്‍ചൂണ്ടുന്നത് ചില വ്യക്തിപരമായ നേട്ടങ്ങളുടെ സാധ്യതയെ പറ്റിയാണെങ്കില്‍ ഇനി പറയാനുള്ളത് ചില താല്‍പ്പരരാഷ്ട്രീയ ലക്ഷ്യങ്ങളെ പറ്റിയാണ്.അതെ അസ്സന്നമായ പാര്‍ലിമെന്റ്  തിരഞ്ഞെടുപ്പിന് അനുബന്ധിച്ച് പ്രക്ഷേപണം ചെയ്യാന്‍ പോകുന്ന സത്യമേവ ജയതേയെന്ന ശരാശരി ഇന്ത്യന്‍ ജനതയുടെ കണ്ണില്‍ പൊടിയിടുന്ന റിയാലിറ്റി ഷോയുമായി(കഴിഞ്ഞ തവണ ഈ പരിപാടിയില്‍ ഘോരഘോരം  കൊട്ടിഘോഷിച്ച കാര്യങ്ങളില്‍ ഒന്നില്‍ പോലും ഒരു പരിഹാരവുമുണ്ടായിട്ടില്ല എന്നതാണ് ഈ പരിപാടിയെ ഇങ്ങനെ വിലയിരുത്താന്‍ കാരണം) ടിയാന്‍ ഈ അവസരത്തില്‍ അവതരിച്ചത് ചില്ലറ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ മുന്നില്‍  കണ്ടുകൊണ്ടാണ് എന്നു സംശയിക്കേണ്ടിയിരിക്കുന്നു.ഒന്നുരണ്ടു ആഴ്ചകള്‍ക്കുള്ളില്‍ രാജ്യത്ത് തിരഞ്ഞെടുപ്പ് വിജ്ഞാപനമുണ്ടാവും എന്നു ഉറപ്പായി കഴിഞ്ഞു.തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്നു കഴിഞ്ഞാല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക്  പല കാര്യങ്ങള്‍ക്കും വിലക്കോ,പരിമിതികാളോയുണ്ട് എന്നു വായനക്കാര്‍ക്ക് അറിയുമെന്ന് പ്രതീക്ഷിക്കുന്നു.അക്കാരണം കൊണ്ടാണ് ബജറ്റ് പോലുള്ള കാര്യങ്ങള്‍ വിഞാപനതിനു മുമ്പേ അവതരിപ്പിക്കുന്നത്‌.എന്തിനു നമ്മുടെ  ചലച്ചിത്ര പുരസ്ക്കാര പ്രഖ്യാപനം പോലും തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്നു കഴിഞ്ഞാല്‍ സാധ്യമല്ല.അതാണ്‌ നിയമം.അത്തരം ഒരു സാഹചര്യത്തില്‍ ഇത്തരം വളഞ്ഞ വഴികള്‍ ഉപയോഗിക്കുന്നത് രാഷ്ട്രീയ കക്ഷികളുടെ സ്ഥിരം  ഏര്‍പ്പാടാണെല്ലോ.ഈ പരിപാടി അങ്ങനെയോന്നല്ല എന്നു പറയാനാകുമോ?തീര്‍ച്ചയായും ഇല്ല.

        വായനക്കാര്‍ക്ക് കാര്യങ്ങള്‍ ഇപ്പോഴും വ്യക്തമായി കാണുകയില്ല എന്നറിയാം.സത്യമേവ ജയതേ എന്ന പരിപാടി കൊണ്ടു ഏതെങ്കിലും ഒരു വ്യക്തിയുടെതോ,പാര്‍ട്ടിയെയോ,പ്രസ്ഥാനത്തിന്‍റെയോ വക്താവായി ടിയാന്‍ മാറും  എന്നു ഞാന്‍ ഒരിക്കലും പറയുകയില്ല.കാരണം പ്രസ്തുത പരിപാടി സാമൂഹ്യ വിമര്‍ശനമായതിനാല്‍ അതില്‍ ഏതെങ്കിലും ഒരു പ്രസ്ഥാനതെയോ,പാര്‍ട്ടിയെയോ,വ്യക്തിയെയോ വെള്ളപൂശാനുള്ള യാതൊരു സാധ്യതയുമില്ല.പക്ഷെ ഈ  പരിപാടി ഉപയോഗിച്ച് ഏതെങ്കിലും ഒരു വ്യക്തിയെയോ,പാര്‍ട്ടിയെയോ,പ്രസ്ഥാനതെയോ കരിവാരി തേക്കാന്‍ സാധിക്കും.രണ്ടു മുട്ടനാടുകള്‍ തമ്മില്‍ അടികൂടുമ്പോള്‍ അതില്‍ ഒരു ചെന്നായ ഒരു മുട്ടനാടിന്‍റെ കഴുത്തില്‍ കടിച്ചു  പിടിച്ചാല്‍ അതിന്‍റെ ഏറ്റവും വലിയ ഗുണഭോക്താവ് ആരാവും?തീര്‍ച്ചയായും മറ്റേ മുട്ടനാടിനു തന്നെയാവും.ഇവിടെ ടിയാന്‍ പയറ്റാന്‍ ഉദ്ദേശിക്കുന്ന തന്ത്രം അങ്ങനെയല്ലെന്നാരുകണ്ടു.ഇന്ത്യന്‍ പാര്‍ലിമെന്‍റ് തിരഞ്ഞെടുപ്പില്‍ രണ്ടു  മുന്നണികളാണ് പ്രധാനമായും മല്‍സര ചിത്രത്തില്‍ ഉണ്ടാകാറുള്ളത്.അതില്‍ ഏതെങ്കിലും ഒരു മുന്നണിയെ പിന്തുണയ്ക്കുന്നതിന് സമമാണ് എതിരാളിയിക്കു നേരെ ഒളിയമ്പ് പായിക്കുന്നത്.ഇവിടെ ഈ പരിപാടി ഉപയോഗിച്ച്  അത്തരത്തിലൊരു നീക്കം നടന്നുകൂടയെന്നില എന്നു പറയാനാകുമോ?ഈ പരിപാടി കൂടുതലും അവതരിപ്പിക്കപെടാന്‍ പോവുന്നത് തിരഞ്ഞെടുപ്പ് ചട്ടം നിലവില്‍ വരുന്ന കാലയളിവിലാണെന്നുള്ളത് ഈ വിഷയത്തിന്‍റെ ഗൗരവം  വര്‍ധിപ്പിക്കുന്നു.അമീര്‍ഖാന്‍റെ രാഷ്ട്രീയം അല്‍പ്പം മൂളയുള്ള ഏതൊരു വ്യക്തിക്കും മനസ്സിലാവാകുന്നതെയുള്ളൂ.അദ്ദേഹത്തിന്‍റെ പല ചലച്ചിത്രങ്ങള്‍ തന്നെ അതിന്‍റെ ചില സൂചനകള്‍ നല്‍ക്കുന്നുമുണ്ട്.രംഗ് ദേ ബസന്തി,ഫന്ന തുടങ്ങിയ  ചിത്രങ്ങള്‍ അതിനുദാഹരണങ്ങളാണ്.

           മേല്‍ പറഞ്ഞകാര്യങ്ങളൊക്കെ തന്നെ ലേഖകനായ എന്‍റെ ചില സംശയങ്ങളും,അനുമാനങ്ങളുമാണ്.ആയതിനാല്‍ വായനക്കാര്‍ ഇത് അപ്പാടെ വിഴുങ്ങണം എന്ന വാശിയൊന്നുമില്ല.വിശ്വസിക്കുന്നവര്‍ക്ക് യോജിക്കുകയുമാവാം.പക്ഷെ  വ്യക്തിപരമായി ഞാന്‍ എന്‍റെ അനുമാനങ്ങളില്‍ ഉറച്ചു വുശ്വസിക്കുന്നു.സത്യമേവ ജയതേ എന്ന പരിപാടി പ്രക്ഷേപണം ചെയ്തു തുടങ്ങുന്നതല്ലേയുള്ളൂ.നമ്മുക്കു കുറച്ചുകൂടി കാത്തിരിക്കാം.പരിപാടി മേല്‍ പറഞ്ഞപോലത്തെ പാതയിലാണ് നീങ്ങുന്നത്യെന്നു ഉറപ്പായാല്‍ നിങ്ങളും എന്‍റെ അനുമാനങ്ങള്‍ സമ്മതിച്ചു തരണ്ടി വരും.എന്നു മാത്രമല്ല നമ്മുടെ ജനാതിപത്യ വ്യവസ്ഥയില്‍ പ്രതിപാതിക്കുന്ന നിയമങ്ങളെ തുരങ്കം വയ്ക്കുന്ന ഇത്തരം പരിപാടികളും  അതിന്‍റെ പിന്നണിയിലും,മുന്നണിയിലും പ്രവര്‍ത്തിച്ചവരുടെ മുഖമൂടിയും സമൂഹമധ്യത്തില്‍ വെച്ചു വലിച്ചു കീറുകയും വേണം.ഇപ്പോള്‍ നമ്മള്‍ കുറച്ചു ക്ഷമിക്കേണ്ടിയിരിക്കുന്നു.കാര്യങ്ങള്‍ നമ്മുക്കെല്ലാവര്‍ക്കും കാത്തിരുന്നു  വീക്ഷിക്കാം.

Sunday, 16 February 2014

സംസാങ്ങ് ഐ ഫോണിനെക്കാള്‍ മികച്ചത് എന്ന് പുലമ്പുന്ന വിഡ്ഢികളറിയാന്‍ - ഭാഗം 3

           ഈ ലേഖനം വായിക്കുന്നതിനു മുമ്പ് നിങ്ങള്‍ തീര്‍ച്ചയായും ഇതിനു മുന്നിലുള്ള രണ്ടു ഭാഗങ്ങളും കൂടി വായിക്കുവാന്‍ അഭ്യര്‍ത്ഥിക്കുന്നു

സംസാങ്ങ് ഐ ഫോണിനെക്കാള്‍ മികച്ചത് എന്ന് പുലമ്പുന്ന വിഡ്ഢികളറിയാന്‍

സംസാങ്ങ് ഐ ഫോണിനെക്കാള്‍ മികച്ചത് എന്ന് പുലമ്പുന്ന വിഡ്ഢികളറിയാന്‍ - ഭാഗം 2

         ഇത്തവണ ഈ വിഷയവുമായി വീണ്ടും വരാനുള്ള കാരണം സംസങ്ങ് ഫോണുകളില്‍ അവര്‍ നല്‍കുന്ന ഹാര്‍ഡ്‌വെയര്‍ സ്പെസിഫിക്കേഷനുപയോഗിച്ച് സാധാരണ ജനങ്ങളെയും,താന്‍ വലിയ വമ്പനാണ് എന്ന് കരുതുന്ന അല്പ്പഞാനികലായ, വിഡ്ഢികളായ ചില ടെക്കികളെയും കബളിപ്പിക്കുന്ന രീതിയെ കുറിച്ച് വിശദീകരിക്കാന്‍ വേണ്ടിയാണ്.സംസങ്ങ് S4ന്‍റെയും,ഐ ഫോണ്‍ 5Sന്‍റെയും ചില പ്രധാന സ്പെസിഫിക്കേഷനുകള്‍  താരതമ്യ പഠനം താഴെ കൊടുക്കുന്നു.

  • ബാറ്ററി കപാസിറ്റി - സംസങ്ങ് S4 2600 mAhഐ ഫോണ്‍ 5S 1440 mAh
  • സി പി യു ക്ലോക്ക് സ്പീഡ്‌ - സംസങ്ങ് S4 1.9 GHzഐ ഫോണ്‍ 5S 1.3 GHz
  • പ്രോസ്സര്‍ കോര്‍ - സംസങ്ങ് S4 4 coreഐ ഫോണ്‍ 5S 2 core
  • പ്രോസ്സര്‍ അഡ്രസ്‌ സൈസ് - സംസങ്ങ് S4 32 bitഐ ഫോണ്‍ 5S 64 bit
  • മെമ്മറി സൈസ് - സംസങ്ങ് S4 2 GBഐ ഫോണ്‍ 5S 1 GB
  • ക്യാമറ മെഗാപിക്സെല്‍ - സംസങ്ങ് S4 13 mpxഐ ഫോണ്‍ 5S 8 mpx
  • സ്ക്രീന്‍ സൈസ് - സംസങ്ങ് S4 5 inchഐ ഫോണ്‍ 5S 4 inch
  • പുറംചട്ട - സംസങ്ങ് S4 പ്ലാസ്റ്റിക്‌ ഐ ഫോണ്‍ 5S അലൂമിനിയം
      മുകളില്‍ കാണിച്ച സ്പെസിഫിക്കേഷനുകളില്‍ നിന്ന് ഒരു കാര്യം വ്യക്തമാണ്.സംസങ്ങ് ആപ്പിളിനെകാള്‍ കൂടുതല്‍ വലിപ്പമുള്ള പ്രോസ്സസ്സറും,മെമ്മറിയും,ബാറ്ററിയുമൊക്കെ കൊടുക്കുന്നുണ്ടുയെന്നു.പക്ഷെ എന്നിട്ടുപോലും പ്രവര്‍ത്തനക്ഷമതയില്‍ ആപ്പിളിന്‍റെ ഏഴയലത്ത് എത്താത്തത്തിന്‍റെ കാരണമേന്താണെന്ന് ചോദ്യം വരും.അതുനുള്ള ഏറ്റവും ലളിതവും,ഏതൊരു സാധാരണക്കാരനുപോലും മനസ്സിലാവതക്കവിധത്തിലുള്ള ഉത്തരമിതാണ്.എന്ത് കൊണ്ടാണോ ഒരു പോണ്ണതടിയന്‍  സ്ഥിരമായി വ്യയാമം ചെയ്യുന്ന ഒരു സിക്സ്പായ്ക്ക്കാരന്‍റെ ആരോഗ്യത്തിന്‍റെയും,സൗന്ദര്യത്തിന്‍റെയും ഏഴയാലത്ത് പോലുമേത്തതത്,അതെ കാരണം തന്നെ.സംസങ്ങ് ഫോണുകള്‍ പോണ്ണതടിയന്‍മാരും,ആപ്പിള്‍ ഫോണുകള്‍ സിക്സ്പായ്ക്ക് സുന്ദരന്‍മാരുമാണ്.അതു കൊണ്ടാണ് ആപ്പിള്‍ കൊടുക്കുന്നതിന്‍റെ ഇരട്ടി കപ്പാസിറ്റിയുള്ള ബാറ്ററിയുണ്ടായിട്ടും അതിന്‍റെ ലൈഫിന്‍റെ കാര്യത്തില്‍ സംസങ്ങ് ഫോണുകള്‍ ഐ ഫോണിന്‍റെ അടുത്തെത്താതു.തടിയന്‍മാര്‍ക്ക് കൂടുതല്‍ ഭക്ഷണം വേണമെന്നത് സ്വാഭാവികമാണെല്ലോ.

        ഇതിന്‍റെയൊക്കെ അടിസ്ഥാനകാരണങ്ങളാണ് ഈ ലേഖനത്തിന്‍റെ ആദ്യ ഭാഗത്ത് ഞാന്‍ വിശദീകരിച്ചിട്ടുള്ളത്(ഇവിടെ വായിക്കാം സംസാങ്ങ് ഐ ഫോണിനെക്കാള്‍ മികച്ചത് എന്ന് പുലമ്പുന്ന വിഡ്ഢികളറിയാന്‍).ആ ലേഖനത്തില്‍ കൂടുതലും ടെക്നിക്കല്‍ കാര്യങ്ങള്‍ പറഞ്ഞതുകൊണ്ട് അതു അധികംപേര്‍ക്കും മനസ്സിലായിട്ടുണ്ടാവില്ല.എണ്ണത്തിലല്ല ഗുണത്തിലാണ് കാര്യമെന്ന സാമാന്യ തത്ത്വം തന്നെ ഇവിടെയും വരുന്നു.ആപിളിന്‍റെ ഹാര്‍ഡ്‌വെയറുകളും,സോഫ്റ്റ്‌വെയറുകളും അങ്ങേയറ്റത്തെ സുതാര്യത പുലര്‍ത്തുകയും,കാലാകാലങ്ങളായിട്ടതു നിലനിര്‍ത്തിപോകുന്നവയുമാണ്.ഏറ്റവും ചെറിയ സ്പേസില്‍ കൊള്ളിക്കതക്കവിധത്തിലുള്ളതാണ് ആപ്പിളിന്‍റെ ഹാര്‍ഡ്‌വെയര്‍ ഡിസൈന്‍.ആ ഡിസൈനെ പിന്തുണയ്ക്കാന്‍ പുറചട്ടയടക്കം വലിയ ഒരു ഘടകമാകുന്നതും അത് കൊണ്ട് തന്നെ.ഏറ്റവും ചെറിയ സ്ഥലത്ത് ഒതുക്കുന്ന ആപ്പിള്‍ ഹാര്‍ഡ്‌വെയര്‍ അതുകൊണ്ട് തന്നെ ചൂടുനിയന്ത്രണത്തിനായി ധാരാളം കാര്യങ്ങള്‍ ചെയ്യുന്നു.അതിനാല്‍ ചൂടു ഏറ്റവും കുറവ് പുറപ്പെടുവിക്കുന്ന ലോഹങ്ങളും,സെമികണ്ടക്ടറുകളും,പി സി ബിയുമോക്കെയാണ്‌ അവര്‍ ഇതിനായി ഉപയോഗിക്കുന്നത്.ആപ്പിള്‍ ഉല്‍പ്പന്നങ്ങളുടെ പുറംചട്ടയടക്കം ഇതില്‍ നിര്‍ണ്ണായകമായ പങ്കു വഹിക്കുന്നുണ്ട്.ചൂടു കഴിവതും നിയന്ത്രിക്കുക വഴി ഊര്‍ജനഷ്ടത്തില്‍ വന്‍കുറവു വരുത്താന്‍ ആപ്പിള്‍ ഉല്‍പ്പന്നങ്ങള്‍ക്ക് സാധിക്കുന്നു.അതു കൊണ്ടാണ് സംസങ്ങിനെ അപേക്ഷിച്ചു കപ്പാസിറ്റി കുറവായ ബാറ്ററിയിലും അവരെക്കാള്‍ മികച്ച ബാക്ക്അപ്പ്‌ നല്‍കുവാന്‍ ആപ്പിളിനു സാധിക്കുന്നത്.

        ഇതിനു സമമാണ് ബാക്കിയുള്ള കാര്യങ്ങളും.പ്രോസ്സസ്സറിന്‍റെ കോറിന്‍റെ എണ്ണവും,ക്ലോക്ക് സ്പീഡിന്‍റെയും കണക്ക് പറഞ്ഞു ആളുകളെ പറ്റിക്കുന്ന സംസങ്ങ് സത്യം പറഞ്ഞാല്‍ മികച്ച രീതിയില്‍ ആളുകളുടെ അറിവില്ലായ്മയെ ചൂഷണം ചെയ്യുകയാണ് ചെയ്യുന്നത്.എന്നാല്‍ ശരിക്കും ഗുണകരമാകാവുന്ന കാര്യങ്ങള്‍ നല്‍കുന്നുമില്ല.ആപ്പിള്‍ ഐ ഫോണ്‍ 5S അറുപത്തിനാല് ബിറ്റ്‌ പ്രോസ്സസ്സര്‍ നല്‍കുമ്പോള്‍ സംസങ്ങ് S4 അതിന്‍റെ പകുതിയായ മുപ്പത്തിരണ്ടു ബിറ്റ്‌ ആണ് നല്‍ക്കുന്നത്.സാധാരണക്കാരന് മനസ്സിലാവുന്ന ഭാഷയില്‍ പറഞ്ഞാല്‍ ആപ്പിള്‍ അറുപതു മീറ്റര്‍ വീതിയുള്ള റോഡു നല്ക്കുമ്പോള്‍ സംസങ്ങ് നല്‍കുന്നത് മുപ്പതു മീറ്റര്‍ മാത്രം വലിപ്പമുള്ള റോഡും.അതായത് പ്രോസ്സസറിലേക്കും അവിടുന്നും തിരിച്ചും പോകുന്ന ഡാറ്റാ ട്രാഫിക്‌ ആപിളിനെ അപേക്ഷിച്ചു സാംസങ്ങിനു ഇരട്ടിയാണ്.അതിനാല്‍ തന്നെ ട്രാഫിക്‌ ബ്ലോക്ക്‌ ഉണ്ടായി ചിലപ്പോള്‍ നീണ്ട ക്യൂ വേണ്ടി വരും.അതിനെ തടുക്കാന്‍ അവര്‍ക്ക് ചെയ്യുന്ന കാര്യമാണ് മെമ്മറി സ്പേസ് കൂട്ടി കൊടുക്കുന്നത്.പക്ഷെ ക്യൂവിനും ഒരു പരുതിയൊക്കെയുണ്ട്.അന്തമായി അത് അങ്ങ് നീണ്ടാലും പ്രശമാണ്.അതിനു സംസങ്ങ് കണ്ടെത്തിയ വേലയാണ് ക്ലോക്ക് സ്പീഡ്‌ കൂട്ടല്‍.അതായത് വണ്ടികളുടെ(ഡാറ്റാകളുടെ) സ്പീഡ്‌ കൂട്ടി വിടുക.അങ്ങനെയും ഒരു പരുതി വരെ ട്രാഫിക് ഒഴിവാക്കാം.പക്ഷെ എന്തൊക്കെയായാലും ഇരട്ടി വീതിയുള്ള റോഡ്‌ നല്‍കുന്ന സൗകര്യത്തിന്‍റെ പത്തിലൊന്ന് ഇവയൊന്നും നല്‍കില്ല.പോരാഞ്ഞിട്ട് അപകടവും കൂടുതല്‍(ഡാറ്റായുടെ കാര്യത്തില്‍ ലോസേജു കൂടുതല്‍).ചുരുക്കി പറഞ്ഞാല്‍ സംസങ്ങ് നാല് പ്രോസ്സറും,രണ്ടു ജി ബി മെമ്മറിയും,ഉയര്‍ന്ന ക്ലോക്ക് സ്പീഡും മുപ്പത്തിരണ്ടു ബിറ്റ്‌ അഡ്രസ്‌ ലൈന്‍ ഉപയോഗിച്ച്  ചെയുന്ന കാര്യങ്ങളുടെ പതിന്മടങ്ങ്‌ ആപ്പിളിന്‍റെ രണ്ടു പ്രോസ്സസ്സര്‍,ഒരു ജി ബി മെമ്മറിയില്‍,കുറഞ്ഞ ക്ലോക്ക് സ്പീഡില്‍ അറുപത്തിനാലു ബിറ്റ്‌ അഡ്രസ്‌ ലൈന്‍ ഉപയോഗിച്ച് ചെയ്യുന്നു.ഇവിടെ കണക്കുകള്‍ വെറും കണ്ണില്‍ പൊടിയിടാന്‍ വേണ്ടിയുള്ള ഒരു ഗിമിക്‌ മാത്രം.പിന്നെ സോഫ്റ്റ്‌വെയറിന്‍റെ കാര്യം കൂടി കണക്കിലെടുത്താല്‍ സംസങ്ങ് വീണ്ടും ചുരുങ്ങും.അപ്പ്ലിക്കേഷനുകള്‍ ജാവ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന അണ്ട്രോയിട് രീതി തന്നെ അതിന്‍റെ ഏറ്റവും വലിയ പോരായ്മയാവുന്നു(ഇതിന്‍റെ കൂടുതല്‍ വിശദീകാരണം ആദ്യത്തെ ലക്കത്തില്‍ വായിക്കാം  സംസാങ്ങ് ഐ ഫോണിനെക്കാള്‍ മികച്ചത് എന്ന് പുലമ്പുന്ന വിഡ്ഢികളറിയാന്‍).അതു മറികടക്കാനായി സംസങ്ങ് തന്നെ മുന്‍കൈയെടുത്തു ടൈസണ്‍ എന്ന പേരില്‍(http://en.wikipedia.org/wiki/Tizen) പുതിയ ഒരു ഓപറേറ്റിംഗ് സിസ്റ്റം ഇറക്കുന്നുണ്ട്.അതില്‍ ഉള്ള ഏറ്റവും വലിയ കാര്യം തന്നെ അപ്പ്ലിക്കേഷന്‍ നിര്‍മ്മാണ പ്ലാറ്റ്‌ഫോം ജാവയെ ഒഴിവാക്കി സി,സി പ്ലസ്‌ പ്ലസ്‌ ആക്കി എന്നത് ഇതു വ്യക്തമാക്കുന്നു.

        ഇതു പോലെ ആളെ പറ്റിക്കുന്ന മറ്റൊരു പരിപാടിയാണ് ക്യാമറയുടെ  മെഗാപിക്സെല്‍ എണ്ണം പറഞ്ഞു ഞെളിയുന്നത്.സത്യത്തില്‍ ക്യാമറയുടെ മെഗാപിക്സെല്‍ കൂടിയതുകൊണ്ട് ഫോട്ടോകളുടെ സൈസ് കൂട്ടുക എന്നല്ലാതെ വേറെ ഗുണമൊന്നുമില്ല.ക്യാമറയുടെ ഗുണമേന്മ കൂടണമെങ്കില്‍ അതില്‍ ഏറ്റവും പ്രധാനം ലെന്‍സാണ്.ലെന്‍സ്‌ മികച്ചതാവുന്തോറുമാണ് ക്യാമറയുടെ ക്ലാരിറ്റി കൂടുന്നത്.സത്യം പറഞ്ഞാല്‍ മാര്‍കെറ്റില്‍ ഇന്ന് ഇറങ്ങുന്ന ഫോണുകളില്‍ ഏറ്റവും മികച്ച ലെന്‍സ്‌ നല്‍കുന്നത് നോകിയയുടെ ലൂമിയ ഫോണുകലാണ്.ആപ്പിള്‍ പോലും ഈ കാര്യത്തില്‍ രണ്ടാം സ്ഥാനത്താണ്.സംസങ്ങാവട്ടെ അതിന്‍റെ പരിസരത്ത് പോലുമില്ല.അതിനാല്‍ ക്യാമറയുടെ മെഗാപിക്സെല്‍ വെച്ചുള്ള കളി അവിടെ നില്‍ക്കട്ടെ.അത് പമ്പര വിഡ്ഢികളെ പറ്റിക്കാന്‍ വേണ്ടി മാത്രമുള്ള കാര്യമാണ്(സംശയമുള്ളവര്‍ക്ക് ഒരു ഫോട്ടോഗ്രാഫറോടു അന്വഷിക്കാം).

      അങ്ങനെ മൊത്തത്തില്‍ നോക്കിയാല്‍ സംസങ്ങ് അവകാശപെടുന്ന ഒട്ടുമിക്ക സൗകര്യങ്ങളും അനാവശ്യവും,പറ്റിപ്പുമാണ്.പക്ഷെ ഇന്ത്യയെ പോലൊരു മൂന്നാംലോക രാജ്യത്തെ ജനങ്ങളെ തൃപ്തിപെടുത്താന്‍ തക്ക ഒട്ടുമിക്ക കാര്യങ്ങളും അതിലുണ്ട്.ഇന്ത്യക്കാര്‍ പൊതുവേ ഗുണത്തിലല്ല എണ്ണത്തില്‍ കണ്ണുവെക്കുന്നവരാണെന്ന് അവര്‍ക്ക് നന്നായി അറിയാം.മാരുതി പോലുള്ള ഇന്ത്യയിലെ ഏറ്റവും ജനപ്രീതിയാര്‍ജിച്ച ഓട്ടോമൊബൈല്‍ കമ്പനി പോലും അവരുടെ പരസ്യങ്ങളില്‍ ഇന്ത്യക്കാരുടെ മൈലേജു ഭ്രാന്ത് കാണിക്കുന്നതും ഇതിനുദാഹരനമാണ്.അതിനാല്‍ തന്നെ ഒരു ശരാശരി ഇന്ത്യന്‍ ഉപഭോക്‌ത്താവിനെ സംബന്ധിച്ച് മേല്‍ പറഞ്ഞ ഘടകങ്ങളെക്കാള്‍ വലുത് എളുപ്പത്തില്‍ പാട്ടുകളും,ഫോട്ടുകളും ട്രാന്‍സ്ഫര്‍ ചെയ്യുക,എഫ് എം റേഡിയോ കേള്‍ക്കുക എന്നിവയൊക്കെയാണ്.അതിനാല്‍ തന്നെ മേല്‍ പറഞ്ഞ കാര്യങ്ങള്‍ അത്തരം ഉപഭോക്താവിന് യാതൊരു ചലനവും ഉണ്ടാക്കില്ല.അവര്‍ക്ക് സാംസങ്ങ് പോലുള്ള ഫോണുകള്‍ തന്നെയാണ് മികച്ചത്.പക്ഷെ അതിനെ ആപ്പിളുമായി താരതമ്യം ചെയ്യരുത്.മീന്‍ മാര്‍കെറ്റില്‍ പോകാന്‍ പോലും നാനോ കാര്‍ ഉപയോഗിക്കാം എന്ന് പറഞ്ഞു കൊണ്ട് നാനോവാണ് ബെന്സീനെകാള്‍ മികച്ച കാര്‍ എന്ന് പറയും പോലെ വിഡ്ഢിത്തരമാണതു.സമാനമായ ചില താരതമ്യങ്ങള്‍ താഴെ കൊടുക്കുന്നു.  

മഹാത്മ ഗാന്ധിയെകാള്‍ മികച്ച രാഷ്ട്രിയ നേതാവാണ് രാഹുല്‍ ഗാന്ധി 

ശ്രീശാന്താണ് സച്ചിനെകാള്‍ മികച്ച ക്രിക്കെറ്റര്‍

അര്‍ച്ചന കവി ഐശ്വര്യ റായിയെക്കാള്‍ സുന്ദരി

ഋതിക് റോഷനെക്കാള്‍ സുന്ദരനായ നടന്‍ ദിലീപാണ്

സംസങ്ങ് ആപ്പിളിനെക്കാള്‍ മികച്ച സ്മാര്‍ട്ട് ഫോണ്‍







Saturday, 15 February 2014

സംസാങ്ങ് ഐ ഫോണിനെക്കാള്‍ മികച്ചത് എന്ന് പുലമ്പുന്ന വിഡ്ഢികളറിയാന്‍ - ഭാഗം 2

           ഈ ലേഖനത്തിന്‍റെ ആദ്യ ഭാഗം നിങ്ങള്‍ വായിച്ചിരുന്നു എന്ന് കരുതുന്നു http://nallapulli.blogspot.com/2014/02/blog-post_9.html.പ്രതീക്ഷിച്ചതു പോലെ തന്നെ ആണ്ട്രോയിട് ആരാധകര്‍ ഹാലിളകി വരികയും വിഡ്ഢിത്തങ്ങള്‍ വീണ്ടും വീണ്ടും പുലംബുകയും,സമനില തെറ്റിയ ഏതാനും പേര്‍ അവരുടെ വീട്ടുകാരെ വിളിക്കുവാന്‍ ഉപയോഗിക്കുന്ന പദങ്ങള്‍(സാമാന്യ ബോധമുള്ള ജനങ്ങള്‍ അതിനെ തെറി എന്ന് പറയും) പോലും ഉപയോഗിച്ചു നിര്‍വൃതിയടയാന്‍ ശ്രമിക്കുകയും ചെയ്തു.അത്തരം വിഡ്ഢിത്തരങ്ങളും,തെറി വിളികളും അര്‍ഹിച്ച അവജ്ഞയോടെ തള്ളി കളയുന്നു.എന്തിരുന്നാലും അപൂര്‍വമായി ചില കാമ്പുള്ള കമന്‍റുകളും കാണുവാന്‍ സാധിച്ചു.അങ്ങനെ കണ്ട ഏതാനും കമന്റുകള്‍ക്കുള്ള വിശദീകരണമാണ് ഇത്തവണ ഇവിടെ പ്രതിപാതിക്കുന്നത്.

          ആദ്യമായി വിശദീകരിക്കാന്‍ പോകുന്നത് ആപ്പിളിന്‍റെ പ്രൊസസ്സര്‍ സംസങ്ങാണ് നിര്‍മിച്ചു നല്‍കുന്നത് എന്ന ആരോപണത്തെയാണ്.ശരിയാണ് ആപ്പിളിന്‍റെ പ്രൊസസ്സര്‍ നിര്‍മിച്ചു നല്‍കുന്നത് സംസങ്ങ് തന്നെയാണ്.പക്ഷെ അതിന്‍റെ ഡിസൈന്‍ നിര്‍വഹിച്ചിരിക്കുന്നത് ആപ്പിള്‍ തന്നെയാണ്(സംശയമുള്ളവര്‍ക്ക് ഈ ലിങ്ക് പരിശോധിക്കാം http://en.wikipedia.org/wiki/Apple_A6).ഒരു സാഹിത്യകാരന്‍ ഒരു പുസ്തകം രചിച്ചാല്‍ അതിലൊരു പ്രസാധകനുള്ള സ്ഥാനമേന്താണോ അതു മാത്രമാണ് സാംസങ്ങിന് ഇവിടെയുള്ളൂ.എം ടി രചിച്ച രണ്ടാമൂഴമെന്ന നോവല്‍ പ്രസിദ്ധികരിച്ചത് കറന്റ്‌ ബുക്സാണ്.അതിനാല്‍ നാലുകെട്ടിന്‍റെ സ്രഷ്ടാവ് കറന്റ്‌ ബുക്സാണ് എന്ന് പറയുമ്പോലെ പമ്പര വിഡ്ഢിത്തരമാണതു.ആപ്പിളിന് സ്വന്തമായി സെമികണ്ടക്ടര്‍ ഉല്പാദിപ്പിക്കുന്ന കമ്പനിയില്ലതതിനാല്‍ അവര്‍ ഡിസൈന്‍ ചെയ്യുന്ന അവരുടെ ഉല്‍പ്പന്നങ്ങള്‍ ഏതെങ്കിലും സെമികണ്ടക്ടര്‍ കമ്പനികള്‍ക്ക് നല്‍കുകയാണ് ചെയ്യാറുള്ളത്.സോണി,മോട്ടോറോള സംസങ്ങ് എന്നിവയൊക്കെയാണ് സെമികണ്ടക്ടര്‍ മേഘലയിലെ അതികായകര്‍.ആപ്പിളിനെ പോലെ ഗുണമേന്മയ്ക്ക് അങ്ങേയറ്റം വില കല്‍പ്പിക്കുന്ന കമ്പനി സംസങ്ങിനെ ഒരു കാര്യം ഏല്‍പ്പിച്ചിട്ടുണ്ടേങ്കില്‍ തീര്‍ച്ചയായും അവര്‍ ആ മേഖലയില്‍ നല്ല നിലവാരം പുലര്‍ത്തുന്നത് കൊണ്ട് തന്നെയാണ്.പക്ഷെ സെമി കണ്ടക്ടര്‍ മേഖലയില്‍ മികച്ച നിലവാരം പ്രകടിപ്പിക്കുന്ന സംസങ്ങ് മറ്റു മേഖലകളിലും അങ്ങനെയാണ് എന്ന് വാദിക്കുന്നത് പമ്പരവിഡ്ഢിത്തമാകുന്നു.അതിനുള്ള ഏറ്റവും വലിയ തെളിവാണ് ആണ്ട്രോയിട് ഫോണുകളില്‍ പോലും സംസങ്ങ് ഒന്നമാതല്ല എന്ന യാഥാര്‍ത്ഥ്യം.ലോകത്തിലെ ഏറ്റവും മികച്ച മൂന്നു ആണ്ട്രോയിട് ഫോണുകള്‍ താഴെ പറയുന്നവയാണ്.

1. വേര്‍ട്ടു - ആഡംബര ഫോണുകളുടെ തമ്പുരാന്‍ എന്ന് വിളിക്കുന്ന ഫോണ്‍.ലോകത്തിലെ തന്നെ ഏറ്റവും വിലപിടിപ്പുള്ളതും,ദ്രിഡതയുള്ളതുമായ ഫോണ്‍ നിര്‍മ്മിക്കുന്ന കമ്പനി.ഇങ്ങനെയൊരു ഫോണ്‍ പല സംസങ്ങ് വിഡ്ഢി ആരാധകര്‍ കേട്ടിട്ടുകൂടിയുണ്ടാവില്ല.

2. ഗൂഗിള്‍ നെക്സസ് - ആണ്ട്രോയിട് ഫോണുകളുടെ സ്രഷ്ടാക്കളായ ഗൂഗിളിന്‍റെ പിന്തുണയോടെ എല്‍ ജി ഇറക്കുന്ന ഫോണ്‍.ആണ്ട്രോയിട് ഫോണുകളില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ച വെയ്ക്കുന്നത് ഗൂഗിള്‍ നെക്സസാണെന്നു നിസംശയം പറയാം.

3. സോണി എക്സ്പീരിയ - ഇലട്രോണിക്സ് കമ്പനികളിലെ അതികായകന്‍മാരായ സോണിയുടെ മറ്റൊരു മികച്ച സംഭാവന.ഗൂഗിള്‍ നെക്സസ് കഴിഞ്ഞാല്‍ ആണ്ട്രോയിട് ഫോണുകളില്‍ ഏറ്റവും മികച്ചത് സോണി എക്സ്പീരിയ തന്നെ.

          അടുത്തതായി വിശദീകരിക്കാന്‍ ഉദ്ദേശിക്കുന്നത് ആപ്പിളും സംസങ്ങും തമ്മിലുള്ള കേസുകളെ പറ്റിയുള്ള ആരോപണങ്ങളെയാണ്.അതില്‍ ഒട്ടു മിക്ക കേസുകളും ആപ്പിള്‍ ജയിക്കുകയും സംസങ്ങിനു അതിഭീമമായ നഷ്ടപരിഹാരമടക്കം കൊടുക്കേണ്ടതായും വന്നിട്ടുണ്ട്.അതൊന്നും കാണാന്‍ തയ്യാറല്ലാത്ത സംസങ്ങ് ആരാധകര്‍ അവര്‍ ബ്രിട്ടനില്‍ ഒരു കേസില്‍ നേടിയ നാണം കേട്ട ജയത്തെ കുറിച്ച് മാത്രം പറയുന്നത് ശ്രദ്ധയില്‍ പെട്ടു.സംസങ്ങ് ഉല്‍പ്പന്നങ്ങള്‍ പലതും ആപ്പിള്‍ ഉല്‍പ്പന്നങ്ങളുടെ പകര്‍പ്പാണ് എന്ന് ആരോപിച്ചു കൊണ്ട് ആപ്പിള്‍ നല്‍കിയ കേസ് ആണ് അന്ന് തള്ളി പോയത്.അത് തള്ളുവാനുള്ള കാരണമായി ജഡ്ജി വിശദീകരിച്ച കാര്യം എന്ത് കൊണ്ടോ നമ്മുടെ സംസങ്ങ് ആരാധകര്‍ ശ്രദ്ധിച്ചില്ല തോന്നും.സംസങ്ങ് ഉല്‍പ്പന്നങ്ങള്‍ക്കൊന്നും തന്നെ ആപ്പിള്‍ ഉള്‍പ്പന്നങ്ങളുടെ ഗുണമേന്മയില്ലയെന്നും ആയതിനാല്‍ ആപ്പിള്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ നിലനില്‍ക്കുന്നതല്ല എന്നുമാണ് കോടതി വിലയിരുത്തിയത്(സംശയമുള്ളവര്‍ക്ക് ഈ ലിങ്ക് പരിശോധിക്കാം http://www.bbc.co.uk/news/technology-19989750.ആ കേസിനെ കുറിച്ച് ബി ബി സിയില്‍ വന്ന റിപ്പോര്‍ട്ട്‌ ആണിത്).ശരിയാണ്,അത്തരത്തില്‍ നോക്കുകയാണെങ്കില്‍ കോടതി പറഞ്ഞതാണ് ശരി.ആപ്പിള്‍ ഉല്‍പ്പന്നങ്ങളുടെ ഗുണമേന്മ എന്തായാലും സംസങ്ങിനുയില്ലായെന്നു അടിവരയിടുന്ന വിധിയാണ് അന്ന് ബ്രിട്ടിഷ് കോടതി നടത്തിയതുയെന്നു വ്യക്തം.

        ഇനി പറയുവാനുള്ളത് ഇരു കമ്പനികളുടെയും ഉല്‍പ്പന്നങ്ങളുടെ വിലയുമായി ബന്ധിപ്പിച്ചു നടത്തിയ ചില താരതമ്യങ്ങളെ കുറിച്ചാണ്.എന്നാല്‍ ഏറ്റവും വലിയ തമാശ ആപ്പിളിന്‍റെ അങ്ങേയറ്റം ഗുണമേന്മയുള്ള ഫോണിന്‍റെയും സംസങ്ങിന്‍റെ പ്ലാസ്റ്റിക്‌ ചട്ടയുള്ളതും, ചൂടാവുന്നതും, കാലക്രമേണ സ്ലോവായി കുഴഞ്ഞു പോകുന്ന ആണ്ട്രോയിട് ഫോണുകളും തമ്മിലുള്ള വിലകള്‍ തമ്മില്‍ കാര്യമായൊരു അന്തരമില്ലയെന്നതാണ്.പതിനാറു ജി ബി ആപ്പിള്‍ ഐഫോണ്‍ 5Sന്‍റെ വില 649 ഡോളറും,ഇറങ്ങിയ വേളയില്‍ സംസങ്ങ് S4ന്‍റെ വില 579 ഡോളറുമാണ്.അതായത് വെറും എഴുപതു ഡോളറിന്‍റെ (4200 രൂപ) വ്യത്യാസം മാത്രം.ഗുണമേന്മ വെച്ച് താരതമ്യം ചെയ്യുമ്പോള്‍ ഈ തുച്ചമായ വ്യത്യാസം ഒന്നും തന്നെയല്ലയെന്ന് മാത്രമല്ല ആപ്പിള്‍ ഉല്‍പ്പന്നങ്ങളാണ് ലാഭം എന്നും പറയേണ്ടി വരും.പിന്നെ ദിവസങ്ങള്‍ കഴിയുതോറും സംസങ്ങ് ഉല്‍പ്പന്നങ്ങളുടെ വില കുറഞ്ഞു കുറഞ്ഞു വരുന്നത് സ്വഭാവികമാനെല്ലോ.ഒരു സംസങ്ങ് ഉല്‍പ്പന്നം ഇറങ്ങുമ്പോള്‍ വാങ്ങുന്നവരെക്കാള്‍ ചുരുങ്ങിയതൊരു പതിനായിരം രൂപയുടെ വില കുറവില്‍ ആറു മാസങ്ങള്‍ക്ക് ശേഷം വാങ്ങുന്നവര്‍ക്ക് ലഭ്യമാകും.നാല് വര്‍ഷങ്ങള്‍ക്കു മുമ്പ് ഇറങ്ങിയ ഐ ഫോണ്‍ 3 ജി എസ് എന്ന മോഡല്‍ പോലും ഇപ്പോഴും ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ അയ്യായിരം മുതല്‍ എണ്ണായിരം രൂപ വരെ കൊടുത്തു ആളുകള്‍ വാങ്ങാന്‍ തയ്യാറാകുന്നതും കാണിക്കുന്നത് ആപ്പിള്‍ ഉല്‍പ്പന്നങ്ങളുടെ അങ്ങേയറ്റത്തെ ഗുണമേന്മ തന്നെയാണ്.ആപ്പിള്‍ കമ്പനി പോലും ചരിത്ര താളുകളിലേക്ക് നീക്കികഴിഞ്ഞ അത്തരം പഴയ ഉല്‍പ്പന്നങ്ങള്‍ പോലും ഇന്നത്തെ പല നൂതന ഫോണുകളെക്കാള്‍ മികച്ച നിലവാരം പുലര്‍ത്തുന്നുയെന്നുള്ളതും വസ്തുതയാണ്.ആ കാലഘട്ടത്തിളിറങ്ങിയ മറ്റു പല  ഫോണുകളും ഇന്ന് അമ്പത് പൈസയ്ക്ക് പോലും എടുക്കാന്‍ ആളെ കിട്ടില്ലയെന്ന കാര്യം കൂടി നമ്മള്‍ ഈ അവസരത്തില്‍ ഓര്‍ക്കണം.

          ആപ്പിള്‍ ഉല്‍പ്പന്നങ്ങള്‍ ഒരു നിശ്ചിത ജനവിഭാഗങ്ങള്‍ക്ക് വേണ്ടി മാത്രം രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ്.ഗുണമേന്മയ്ക്കും,സൗകര്യങ്ങള്‍ക്കും യാതൊരു വിട്ടു വീഴ്ചയ്ക്കും തയ്യാറല്ലാത്ത ജനങ്ങള്‍ക്ക്‌ വേണ്ടി മാത്രമുള്ളതാണ് ആപ്പിള്‍ ഉത്പന്നങ്ങള്‍.അതിനാല്‍ അത്തരം ജീവിത നിലവാരമുള്ളവര്‍ക്കു മാത്രമേ അതിന്‍റെ ഗുണഫലങ്ങള്‍ ആസ്വദിക്കുവാന്‍ സാധിക്കുകയുള്ളൂ.അത് വെറും സാമ്പത്തീകമായ ഒരു ഘടകം മാത്രമല്ല.ടെക്ക്നോളജി ഉപയോഗിക്കുന്ന രീതി കൂടി അതില്‍ ഒരു പ്രധാനമാണ്.ഇന്ത്യകാര്‍ ടെക്നോളജി ഉപയോഗിക്കുന്ന രീതി ഒരിക്കലും ആ ഉല്‍പ്പന്നം ഉണ്ടാക്കിയവര്‍ ചിന്തിച്ചിട്ടുപോലും ഇല്ലാത്ത വിധത്തിലാണ്.അതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് മിസ്സ്‌ കോളുകള്‍.മിസ്സ്‌ കോളുകള്‍ എന്ന സങ്കല്‍പ്പവും,അത് വെച്ച് മാര്‍കെട്ടിംഗ് അടക്കമുള്ള കാര്യങ്ങള്‍ ചെയ്യുന്നതുമായ ഒരേ ഒരു രാജ്യം ഇന്ത്യയാണ്.മിസ്സ്‌ കോള്‍ കണ്‍സപറ്റ് കൊള്ളാമെങ്കിലും ഇന്ത്യകാരുടെ അത്തരം പല പ്രവണതകളും ദുരുപയോഗം നിറഞ്ഞവയാണ്.പെണ്ണുങ്ങളുടെ കുളിമുറികളിലും,അപകടത്തില്‍ തല ചിന്നി ചിതറി മരിച്ചവരുടെ ശരീരത്തിന്‍റെ ചിത്രങ്ങള്‍ എടുക്കുന്ന തരത്തിലോക്കെയാണ് ഇന്ത്യകാര്‍ ടെക്നോളജി ദുരുപയോഗം ചെയ്യുന്നത്. അങ്ങനെയുള്ള ഇന്ത്യയെ പോലുള്ള ഒരു മൂന്നാംലോക രാജ്യത്തെ സാധാരണക്കാരനെ സംബന്ധിച്ച് നോക്കുകയാണെങ്കില്‍ ആപ്പിള്‍ ഉല്‍പ്പന്നങ്ങള്‍ ഒരിക്കലും ഇണങ്ങുന്ന കാര്യമല്ല.ഒരു ശരാശരി ഇന്ത്യന്‍ ഉപഭോക്‌ത്താവിനെ സംബന്ധിച്ച് ആപ്പിള്‍ ഉല്‍പ്പന്നങ്ങള്‍ പറയുന്ന ഘടകങ്ങളെക്കാള്‍ വലുത് എളുപ്പത്തില്‍ പാട്ടുകളും,ഫോട്ടുകളും ട്രാന്‍സ്ഫര്‍ ചെയ്യുക,എഫ് എം റേഡിയോ കേള്‍ക്കുക എന്നിവയൊക്കെയാണ്.അവര്‍ക്ക് സാംസങ്ങ് പോലുള്ള ഫോണുകള്‍ തന്നെയാണ് മികച്ചത്.പക്ഷെ അതിനെ ആപ്പിളുമായി താരതമ്യം ചെയ്യരുത്.മീന്‍ മാര്‍കെറ്റില്‍ പോകാന്‍ പോലും നാനോ കാര്‍ ഉപയോഗിക്കാം എന്ന് പറഞ്ഞു കൊണ്ട് നാനോവാണ് ബെന്സീനെകാള്‍ മികച്ച കാര്‍ എന്ന് പറയും പോലെ വിഡ്ഢിത്തരമാണതു.ബെന്‍സ്‌ കാര്‍ ഉപയോഗിക്കാന്‍ യോഗ്യതയുള്ളവനെ അതിന്‍റെ മഹത്വം മനസ്സിലാവു.ദുര്‍ഗന്ധം വമിക്കുന്ന ഇടുങ്ങിയ മീന്‍മാര്‍ക്കെറ്റില്‍ ജോലി ചെയ്യുന്നവന് ബെന്‍സ്‌ ഒരിക്കലും ഇണങ്ങുകയില്ല.മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ അട്ടയെ പിടിച്ചു മെത്തയില്‍ കിടത്തിയിട്ടു കാര്യമില്ലയെന്നു സാരം.

            പിന്നെ ചിപ്പ്സെറ്റിനെകുറിച്ചും,സോഫ്റ്റ്‌വെയറിനെ കുറിച്ചുമൊക്കെ വാചാലരാകുന്ന ചില അല്പ്പജ്ഞാനികളോടായി പറയാനുള്ളത്, നിങ്ങള്‍ ഏതെങ്കിലുമൊരു മൈക്രോപ്രോസ്സര്‍ ഭാഷകളോ,സി പോലുള്ള കമ്പ്യൂട്ടര്‍ ഭാഷകളോമായി ചുരുങ്ങിയത് ഒരു വര്‍ഷമെങ്കിലും ഒന്നു ഗുസ്തിപിടിച്ചിട്ടു വാ.എന്നിട്ട് മതി ഹാര്‍ഡ്‌വെയര്‍ സോഫ്റ്റ്‌വെയര്‍ എന്നിവയെ കുറിച്ചുള്ള ജല്പ്പന്നങ്ങള്‍.ഇലക്ട്രോണിക്സില്‍  ഡയോട് മുതല്‍ മുകളിലോട്ടും,വിവര സാങ്കേതികയില്‍ അസ്സംബ്ലി ഭാഷ മുതല്‍ മുകളിലോട്ടും നല്ലവണ്ണം ഗ്രഹിച്ചു വരുന്ന ഒരാളും ആപ്പിളിനെ ഇകഴ്ത്തി സംസാരിക്കില്ല.നിങ്ങള്‍ക്ക് ഇപ്പോഴും അങ്ങനെ സംസാരിക്കുവാന്‍ തോന്നുന്നുവെങ്കില്‍ നിങ്ങള്‍ക്ക് ഈ മേഘലയെ കുറിച്ച് ഒരു ചുക്കും അറിയില്ല എന്ന് കരുതിക്കോളൂ.അങ്ങനെ കരുതാനാവുന്നില്ലയെങ്കില്‍ ഉറപ്പിച്ചോളൂ, നിങ്ങള്‍ ഒരു പമ്പര വിഡ്ഢിയാണ് എന്ന വസ്തുത.

Sunday, 9 February 2014

സംസാങ്ങ് ഐ ഫോണിനെക്കാള്‍ മികച്ചത് എന്ന് പുലമ്പുന്ന വിഡ്ഢികളറിയാന്‍

         അടുത്തകാലാത്തായി ഏതോ ഒരു വിവരദോഷി സംസാങ്ങ് ഫോണുകള്‍ ആപ്പിള്‍ ഐ ഫോണിനെക്കാള്‍ മികച്ചതാണ് എന്നും അത് തെളിയിക്കാനായി കുറെ വിഡ്ഢിത്തരങ്ങളും പടച്ചു വിട്ടത് വായിക്കാനിടയായി.ആ ലേഖനത്തിനു കമന്റ്‌ അടിച്ചു മറുപടി കൊടുക്കുന്നത് ഒരു വിഡ്ഢിയോടു വേദമോതുന്നതിനു സമമായതിനാല്‍ അതിനു മുതിര്‍ന്നില്ല.ഈ ലേഖനമായികോട്ടെ അതിനുള്ള മറുപടി.

        സ്മാര്‍ട്ട് ഫോണില്‍ എന്ന് മാത്രമല്ല കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ സോഫ്റ്റ്‌വെയര്‍ മേഖലയില്‍ ആപ്പിള്‍ ഉല്‍പ്പാദിപ്പിക്കുന്ന ഉല്‍പ്പന്നങ്ങളോട് കിടപിടിക്കാന്‍ തക്ക ഒന്നും തന്നെ ഒരു കമ്പനിയും ഇത് വരെ പുറത്തിറക്കിയിട്ടില്ലയെന്നാതാണ് വാസ്തവം.വിവര സാങ്കേതിക മേഖലയില്‍ മുപ്പതു വര്‍ഷങ്ങള്‍ക്കുമുമ്പ് ഒരു തരംഗമായി പിറവിയെടുത്തെ ആപ്പിള്‍ കമ്പ്യൂട്ടര്‍സ് എല്ലാ കാലത്തും പുത്തന്‍ സാങ്കേതികവിദ്യകളും,കമ്പ്യൂട്ടര്‍ ഗ്രാഫിക്സും കൊണ്ടുവരുന്നതില്‍ മുന്‍പന്തിയില്‍ ഉണ്ടായിരുന്നു.ആപ്പിള്‍ കമ്പ്യൂട്ടര്‍സ് വന്നതിനു ശേഷമാണ് ഹോളിവൂഡിലടക്കം കമ്പ്യൂട്ടര്‍ ഗ്രാഫിക്സ് തരംഗം ഉദയം ചെയ്തത് എന്ന് കൂടി അറിയുന്നത് നന്നായിരിക്കും.

      എന്ത് കൊണ്ട് ആപ്പിള്‍ ഉല്‍പ്പന്നങ്ങള്‍ മികച്ചതാകുന്നു.വെറുതെ മികച്ചത് എന്ന് പറഞ്ഞത് കൊണ്ട് മാത്രം അത് മികച്ചതാവില്ലല്ലോ.കമ്പ്യൂട്ടറാവട്ടെ സ്മാര്‍ട്ട്‌ ഫോണുകളാവട്ടെ അതിലെ അടിസ്ഥാനപരമായി രണ്ടു പ്രധാന ഭാഗങ്ങളാണുള്ളത്.ഹാര്‍ഡ്‌വെയറും സോഫ്റ്റ്‌വെയറും.ഏറ്റവും സൂതാര്യവും നൂതനമായ ആശയങ്ങളുപയോഗിച്ചു ധാരാളം ഗവേഷണങ്ങള്‍ക്കും,പരീക്ഷണങ്ങള്‍ക്കും ശേഷം വികസിപ്പിച്ചെടുക്കുന്ന അപ്പിളിന്‍റെ ഹാര്‍ഡ്‌വെയറിനും സോഫ്റ്റ്‌വെയറിനും പകരമായി നില്‍ക്കാന്‍ മാത്രമുള്ള ഉല്‍പ്പന്നങ്ങള്‍ ലോകത്തെ ഒരു കമ്പനികളും വികസിപ്പിചെടുതിട്ടുമില്ല,ആ രീതിയില്‍ അത്രയും സൂക്ഷമാമായി വികസിപ്പിക്കാന്‍ വേണ്ടിയാരും ശ്രമിച്ചിട്ടുമില്ല.

       സ്വന്തമായി ഒരു ഹാര്‍ഡ്‌വെയര്‍ ആര്‍കിട്ടെച്ചര്‍ ഉള്ളതാണ് ആപ്പിളിന്‍റെ ഏറ്റവും വലിയ മേന്മ.ഉപയോഗിക്കുന്ന ഇലക്ട്രോണിക് വസ്തുക്കളുടെ ലോഹങ്ങലടക്കം എതായിരിക്കണം എന്ന് മുന്‍നിശ്ചയിക്കപെടുന്നു.ഏറ്റവും ചുരുങ്ങിയ സ്പേസില്‍ കൂടുതല്‍ കാര്യങ്ങള്‍ ഉള്‍ക്കൊള്ളിക്കുന്നതില്‍ ആപ്പിള്‍ അന്നും ഇന്നും മികച്ചു നില്‍ക്കാനുള്ള കാരണവും ഇത്തരം സൂക്ഷമമായ തിരഞ്ഞെടുപ്പുകലാണ്.ഉപയോഗിക്കുന്ന കംപോണെടിന്‍റെ വലിപ്പം,ഭാരം,ചൂട് നിയന്ത്രിക്കാനുള്ള കഴിവുകള്‍,കാലാവസ്ഥ വ്യതിയാന സ്വഭാവങ്ങള്‍ എന്നിവയടക്കം ധാരാളം കാര്യങ്ങള്‍ പരിശോധിച്ചതിനു ശേഷമാണ് ഉള്‍പ്പെടുത്തുന്നത്.പല സ്ഥലങ്ങളിലുപയോഗിക്കുന്ന സാധനങ്ങള്‍ എന്ന് വെച്ചാല്‍ പുറംചട്ടയടക്കം ആപ്പിള്‍ ഉല്‍പ്പന്നങ്ങളുടെ സൂതാര്യമായ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നുണ്ട്.മറ്റുള്ള കമ്പനികളുടെയും ആപ്പിളിന്‍റെയും ഹാര്‍ഡ്‌വെയറുകള്‍ തമ്മില്‍ കാര്യമായ അന്തരം വരുന്നത് മേല്‍പ്പറഞ്ഞ സൂക്ഷ്മമായ കാര്യങ്ങളിലാണ്.ഫ്ലാഷ് സ്റ്റോറെജു,ഹീറ്റ് മാനേജ്മെന്‍റ്,ലോ പവര്‍ യുസേജ്‌,ഫാസ്റ്റ് ഡാറ്റ ട്രാന്‍സ്ഫര്‍ ബീറ്റ്‌വീന്‍ കംപോണെന്‍റ്സ് എന്നിവയൊക്കെയാണ് ആപ്പിള്‍ ഹാര്‍ഡ്‌വെയറിന്‍റെ പ്രധാനപെട്ട സവിശേഷതകള്‍.

       ഇനി കുറച്ചു സോഫ്റ്റ്‌വെയര്‍ കാര്യങ്ങളാവട്ടെ.ആപ്പിള്‍ ഉല്‍പ്പന്നങ്ങളുടെ അതായതു കമ്പ്യൂട്ടരാവട്ടെ,ലാപ്ടോപ്പവട്ടെ,സ്മാര്‍ട്ട്‌ ഫോണുകളാവട്ടെ എല്ലാത്തിന്‍റെയും ഒപെറേറ്റിംഗ് സിസ്റ്റം യുണിക്സ്‌ അതിഷ്ട്ടിതമാണ്.ലോകത്തിലെ തന്നെ ഏറ്റവും മികച്ച കെര്‍ണല്‍(ഒപെറേറ്റിംഗ് സിസ്റ്റത്തിന്‍റെ ഹൃദയം) ഉള്ളത് യുനിക്സിനാണ് ഉള്ളത്.ലിനക്സ് പോലുള്ള ഓപ്പണ്‍ സോര്‍സ് ഒപെറേറ്റിംഗ് സിസ്റ്റങ്ങളും ഉപയോഗിക്കുന്നത് ഇതേ യുണിക്സിന്‍റെ കെര്‍ണലാണ്.ലോകത്തിലെ ഏറ്റവും മികച്ച ഹാര്‍ഡ്‌വെയറില്‍ ലോകത്തിലെ ഏറ്റവും സുതാര്യമായ ഒപെറേറ്റിംഗ് സിസ്റ്റം പ്രവര്‍ത്തിക്കുമ്പോള്‍ അതിനെ കവച്ചു വെക്കാനായി മറ്റെന്തുവേണമെന്ന് ചിന്തിക്കാവുന്ന കാര്യമേയുള്ളൂ.അത് കൊണ്ട് തന്നെയാണ് എത്ര തന്നെ അപ്പ്ലിക്കേഷനുകള്‍ ഉള്പെടുതിയാലും അങ്ങനെ എത്ര കാലവും ഉപയോഗിച്ചാലും ആപ്പിള്‍ ഉല്‍പ്പന്നങ്ങള്‍ സ്ലോ ആവാത്തത്.അണ്ട്രോയിഡാവട്ടെ,വിന്‍ഡോസാവട്ടെ ഒരു നിശ്ചിത പരുതിക്ക് മുകളില്‍ അപ്ലിക്കേഷന്‍സ് ഉള്‍പ്പെടുത്തിയാല്‍ സ്ലോവാകുന്നത് അനുഭവിക്കാന്‍ സാധിക്കും.കാലങ്ങള്‍ കഴിയുതോറും സ്ലോവായികൊണ്ടിരിക്കുകയും ചെയ്യും.

    ഇനി ആപ്പിള്‍ ഉല്‍പ്പന്നങ്ങളുടെ അപ്ലിക്കേഷന്‍സിലേക്ക് കടക്കാം.ഏതൊരു ആപ്പിള്‍ ഉല്‍പ്പന്നവും ഡെവലപ്പ് ചെയ്തെടുക്കുന്നത് സി അധിഷ്ട്ടിത പ്ലാറ്റ്‌ഫോര്‍മിലാണ്(ഒബ്ജെക്റ്റീവ് സിയാണ് അതിലേറ്റവും പ്രധാനം).ഡെവലപ്പര്‍മാരെ സംബന്ധിചേടുത്തോളം ഹാര്‍ഡ്‌വെയറും സോഫ്റ്റ്‌വെയറും തമ്മിലുള്ള ആശയവിനിമയങ്ങള്‍ക്ക് സി അതിഷ്ട്ടിത പ്ലാറ്റ്ഫോം നല്‍ക്കുന്ന  സ്വാതന്ത്ര്യം മറ്റൊരു കമ്പ്യൂട്ടര്‍ ഭാഷ പ്ലാറ്റ്‌ഫോമുകള്‍ക്കും നല്‍കുവാന്‍ സാധിക്കില്ല.അതിനാല്‍ തന്നെ മറ്റു പ്ലാറ്റ്‌ഫോമുകളുമായി താരതമ്യം ചെയ്‌താല്‍ സി അടിസ്ഥിത പ്ലാറ്റ്‌ഫോമുകളില്‍ പ്രവര്‍ത്തിക്കാന്‍ വിഷമവുമാണ്.ആയതിനാല്‍ ഏറ്റവും മികച്ച ഡെവലപ്പര്‍മാരാണ് ഈ മേഖലയില്‍ ഉള്ളത്.പ്ലാട്ഫോം നല്‍ക്കുന്ന ഇത്തരം സ്വാതന്ത്ര്യങ്ങളാണ് ഗ്രാഫിക്സ് പോലുള്ള സുപ്രധാന മേഖലകള്‍ സി അധിഷ്ട്ടിതമാകുന്നത്.ലോകത്തിലേറ്റവും ഉപയോഗിക്കുന്ന ഗ്രാഫിക്സ് ലൈബ്രറിയായ ഓപ്പണ്‍ ഗ്രാഫിക്സ് ലൈബ്രറിയടക്കം വികസിപ്പിച്ചെടുത്തിരിക്കുന്നത് സി അതിഷ്ട്ടിത പ്ലാറ്റ്‌ഫോമിലാണ്.ജാവ പോലുള്ള പ്ലാറ്റ്‌ഫോമുകള്‍ സിയുടെ സങ്കീര്‍ണ്ണതകള്‍ മറികടക്കുന്നത് അവരുടെതായ ഒരു ചട്ടകൂട് സൃഷ്ട്ടിച്ചു അതിനുള്ളില്‍ മാത്രം ഡെവലപ്പര്‍മാരെ തളച്ചിട്ടാണ്.ഇത്തരം ചട്ടകൂടുകളുള്ളതിനാല്‍ പല നിര്‍ണ്ണായക കാര്യങ്ങളും നേടിയെടുക്കുവാന്‍ വേണ്ടി ചില വളഞ്ഞ വഴികള്‍ ജാവ പോലുള്ള  പ്ലാറ്റ്‌ഫോമുകള്‍ ചെയ്യാറുണ്ട്.നേറ്റിവ് ഫങ്ഷന്‍ പോലുള്ള കാര്യങ്ങള്‍ ഇതില്‍ പെടുന്നു.അതിനാല്‍ ഓപ്പണ്‍ ഗ്രാഫിക്സ് അടക്കമുള്ള പല സുപ്രധാന കാര്യങ്ങളില്‍ ജാവ പ്ലാറ്റ്‌ഫോമുകള്‍ക്ക് ഇത്തരം വളഞ്ഞ വഴികള്‍ ആശ്രയിക്കേണ്ടി വരുന്നു.ഇതൊക്കെ ഫലത്തില്‍ ബാധിക്കുക അപ്പ്ലിക്കേഷനുകളെയാണ്.ആണ്ട്രോയിട് അപ്ലിക്കേഷന്‍സ് എല്ലാം തന്നെ ജാവ പ്ലാറ്റ്‌ഫോമില്‍ ഉണ്ടാക്കിയിട്ടുള്ളതാണ്.ആണ്ട്രോയിട് അപ്ലിക്കേഷന്‍സ് ഓടണമെങ്കില്‍ പ്രോസ്സസറും മെമ്മറിയും കുറെയധികം പ്രവര്‍ത്തിക്കണമെന്നു സാരം.പ്രോസ്സസറും മെമ്മറിയും കാണിച്ചുള്ള ആണ്ട്രോയിട് ഫോണുകളുടെ വീമ്പ് പറച്ചിലുകളില്‍ അതിനാല്‍ തന്നെ യാതൊരു കഴമ്പുമില്ല എന്ന് മനസ്സിലാക്കുക.

       അടിസ്ഥാനപരമായി ആനയും എലിയും തമ്മിലുള്ള വ്യത്യാസമുണ്ട് ആപ്പിള്‍ ഉല്‍പ്പന്നങ്ങളും,മറ്റു ഉല്‍പ്പന്നങ്ങളുമായി എന്ന് മനസ്സിലാക്കുക.മേല്‍ പറഞ്ഞ കാര്യങ്ങള്‍ പലതും ഒരു സാധാരണ ഉപഭോക്താവിനെ സംബന്ധിചെടുത്തോളം മനസ്സിലാവുകയുമില്ല അതിന്‍റെ ആവശ്യവുമില്ല.അവര്‍ക്ക് അവരുടെ കാര്യങ്ങള്‍ ഏതിലാണോ എളുപ്പത്തില്‍ നടക്കുന്നത് അത് തന്നെ തിരഞ്ഞെടുക്കണം.ഒരു ശരാശരി ഇന്ത്യന്‍ ഉപഭോക്‌ത്താവിനെ സംബന്ധിച്ച് മേല്‍ പറഞ്ഞ ഘടകങ്ങളെക്കാള്‍ വലുത് എളുപ്പത്തില്‍ പാട്ടുകളും,ഫോട്ടുകളും ട്രാന്‍സ്ഫര്‍ ചെയ്യുക,എഫ് എം റേഡിയോ കേള്‍ക്കുക എന്നിവയൊക്കെയാണ്.അതിനാല്‍ തന്നെ മേല്‍ പറഞ്ഞ കാര്യങ്ങള്‍ അത്തരം ഉപഭോക്താവിന് യാതൊരു ചലനവും ഉണ്ടാക്കില്ല.അവര്‍ക്ക് സാംസങ്ങ് പോലുള്ള ഫോണുകള്‍ തന്നെയാണ് മികച്ചത്.പക്ഷെ അതിനെ ആപ്പിളുമായി താരതമ്യം ചെയ്യരുത്.മീന്‍ മാര്‍കെറ്റില്‍ പോകാന്‍ പോലും നാനോ കാര്‍ ഉപയോഗിക്കാം എന്ന് പറഞ്ഞു കൊണ്ട് നാനോവാണ് ബെന്സീനെകാള്‍ മികച്ച കാര്‍ എന്ന് പറയും പോലെ വിഡ്ഢിത്തരമാണതു.സമാനമായ ചില താരതമ്യങ്ങള്‍ താഴെ കൊടുക്കുന്നു.

മഹാത്മ ഗാന്ധിയെകാള്‍ മികച്ച രാഷ്ട്രിയ നേതാവാണ് രാഹുല്‍ ഗാന്ധി

ശ്രീശാന്താണ് സച്ചിനെകാള്‍ മികച്ച ക്രിക്കെറ്റര്‍

അര്‍ച്ചന കവി ഐശ്വര്യ റായിയെക്കാള്‍ സുന്ദരി

ഋതിക് റോഷനെക്കാള്‍ സുന്ദരനായ നടന്‍ ദിലീപാണ്

സംസങ്ങ് ആപ്പിളിനെക്കാള്‍ മികച്ച സ്മാര്‍ട്ട്‌ഫോണ്‍ 

കേരളത്തിലെ ന്യൂനപക്ഷം ചെകുത്താനും കടലിനുമിടയിലോ?

            അതെ ഇപ്പോഴത്തെ സാഹചര്യം വിലയിരുത്തിയാല്‍ മൊത്തത്തില്‍ കേരളത്തിലെ ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് പ്രത്യേകിച്ച് മലബാറിലെ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് കഷ്ടകാലമാണ് എന്ന് തന്നെ പറയേണ്ടി വരും.ഞാന്‍ പറഞ്ഞു വരുന്നത് വരാനിരിക്കുന്ന പാര്‍ലിമെന്റ് തിരഞ്ഞെടുപ്പിന്‍റെ കാര്യമാണ്.വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ കേരളത്തിലെ ഒന്നാമത്തെ ന്യൂനപക്ഷങ്ങള്‍ക്ക് ആരെയും പിന്തുണയ്ക്കാനാവാത്ത അവസ്ഥയാണ് ആസ്സന്നമായിരിക്കുന്നത്.

            ഏപ്രില്‍ അവസാനത്തോടെ കേരളത്തിലുള്‍പ്പെടെ ഇന്ത്യ മുഴുവന്‍ നടക്കാനിരിക്കുന്ന ചരിത്രപരമായ പാര്‍ലിമെന്‍റെ തിരഞ്ഞെടുപ്പില്‍ ആരെ പിന്തുണച്ചാലും അത് ഇവിടത്തെ ന്യൂനപക്ഷങ്ങള്‍ക്ക് ആഘാതമുണ്ടാക്കുന്ന ഫലമാവും ഉണ്ടാവുക.രാജ്യമൊട്ടുക്കെ അലയടിക്കുന്ന ഭരണ വിരുദ്ധ കൊടുങ്കാറ്റിനോപ്പം ഭുരിപക്ഷ വോട്ട് ധ്രുവികരണം കൂടി ഉണ്ടായതോടെ അടുത്ത സര്‍ക്കാര്‍ ഭുരിപക്ഷ സമുദായത്തിന്റെ പാര്‍ട്ടിയായ ബി ജെ പി നയിക്കുന്ന എന്‍ ഡി എ തന്നെ രൂപികരിക്കുമെന്നത് ഏതാണ്ട് ഉറപ്പായി കഴിഞ്ഞു.അങ്ങനെ വന്നാല്‍ ഗുജറാത്ത്‌ മുഖ്യമന്ത്രി ശ്രിമാന്‍ നരേന്ദ്രമോഡി തന്നെ പ്രധാനമന്ത്രിയുമാവും.അത് തീര്‍ച്ചയായും കേരളത്തിലെ ഒന്നാമത്തെ ന്യൂനപക്ഷ സമുദായങ്ങള്‍ ഒരിക്കലും ആഗ്രഹിക്കുന്ന കാര്യവുമല്ല.അതിനാല്‍ തന്നെ അങ്ങനെയൊരു സ്ഥിതിവിശേഷം ഉണ്ടാവാതിരിക്കാന്‍ തങ്ങളാലാവുന്ന കാര്യങ്ങള്‍ ചെയ്യുവാന്‍ മലബാറിലെ ന്യൂനപക്ഷ സമുദായങ്ങള്‍ മുന്നിട്ടു വന്നെ മതിയാവു.

          അങ്ങനെ നോക്കിയാല്‍ കേരളത്തിലെ ഒന്നാമത്തെ ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് യു ഡി എഫിനെ പിന്തുണയ്ക്കുക എന്ന ഒരേയൊരു പോംവഴി മാത്രമേയുള്ളൂ എന്നത് കയ്ക്കുന്ന ഒരു യാഥാര്‍ത്ഥ്യമാണ്.കേരളത്തില്‍ യു ഡി എഫിനെതിരെ അണിനിരയ്ക്കുന്ന എല്‍ ഡി എഫിനെ പിന്തുണച്ചത് കൊണ്ട് അങ്ങ് കേന്ദ്രത്തില്‍ യാതൊരു ഗുണവുമുണ്ടാക്കുകയില്ല എന്ന് അരി ഭക്ഷണം കഴിക്കുന്ന ഏതൊരു കൊച്ചു കുട്ടികള്‍ക്ക് പോലും അറിയാവുന്ന കാര്യമാണല്ലോ.അതിനാല്‍ തന്നെ എല്‍ ഡി എഫിനെ ജയിപ്പിച്ചു വിടുന്നത് എന്‍ ഡി എയുടെ സുനാമി തിരമാല പ്രതിരോധികാന്‍ വേണ്ടിയുള്ള അവാസാന ശ്രമങ്ങള്‍ക്ക് ആണിയടിക്കുന്ന പരിപാടിയാവും എന്നുള്ളത് വ്യക്തം.ചുരുക്കി പറഞ്ഞാല്‍ കേരളത്തിലെ ഒന്നാമത്തെ ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് യു ഡി എഫിനെ ജയിപ്പിക്കുക എന്ന ഒരേയൊരു വഴി മാത്രമേയുള്ളൂ.

         എന്നാല്‍ അവിടെയുമുണ്ടൊരു കുരുക്ക്.യു ഡി എഫിനെ ഇവിടത്തെ ഒന്നാമത്തെ ന്യൂനപക്ഷ സമുദായം അങ്ങനെ പിന്തുണച്ചാല്‍ എല്‍ ഡി എഫിന് ജയിക്കാന്‍ സാധിക്കുന്ന പകുതി സീറ്റ്‌ എങ്കിലും കുറയുമെന്നുള്ളത് ഉറപ്പാണ്.അങ്ങനെ സംഭവിച്ചാല്‍ കേരളത്തിലെ,അതായത് ഇന്ത്യയിലെ തന്നെ ഇടതു പ്രസ്ഥാങ്ങളുടെ ശവകുഴി വെട്ടാലാവും.നിലവില്‍ കേരളത്തില്‍ മാത്രം ഒതുങ്ങിയിരിക്കുന്ന ഇടതു പാര്‍ട്ടിയുടെ ദേശിയ പാര്‍ട്ടിയെന്ന പദവി നഷ്ടപെടുകയും ചെയ്യും.അതിനാല്‍ തന്നെ ഈ വരുന്ന തിരഞ്ഞെടുപ്പ് ഇടതു പാര്‍ട്ടികളുടെ അവസാന കച്ചി തുരുംമ്പാവും.

         ഇടതു പാര്‍ട്ടികളുടെ പതനം ന്യൂനപക്ഷങ്ങള്‍ക്ക് എങ്ങനെ ദോഷം ചെയ്യുമെന്ന് കരുതുന്നുണ്ടാവുമല്ലേ.തീര്‍ച്ചയായും ഇവിടത്തെ തൊണ്ണൂറു ശതമാനം ന്യൂനപക്ഷങ്ങള്‍ക്കും ഇടതു പ്രസ്ഥാനം തങ്ങളുടെ രക്ഷകനാണ് എന്ന യാഥാര്‍ത്ഥ്യം മനസ്സിലായിട്ടില്ല.വെറുതെ പറയുന്നതല്ല, അങ്ങനെ പറയുവാന്‍ കാരണമുണ്ട്.എന്താണെന്ന് വെച്ചാല്‍ ഇവിടെ ഇടതു പക്ഷം എന്ന് അവസാനിക്കുന്നോ അന്ന് മുതല്‍ ആര്‍ എസ് എസ് ശക്തി പ്രാപിക്കും.ഇപ്പോള്‍ ഇടതു ചേരിയില്‍ അണിനിരയ്ക്കുന്ന ജനങ്ങളില്‍ ബഹുഭൂരിപക്ഷവും ഇവിടത്തെ ഭൂരിപക്ഷ സമുദായ ജനങ്ങളാണ്.ഇടതുപക്ഷം ഇല്ലാതായാല്‍ അവരൊക്കെ വലതു ചെരിയെലെത്തും എന്ന്  നിങ്ങള്‍ കരുതുന്നുണ്ടെങ്കില്‍ അത് മന്ദബുദ്ധിയായത് കൊണ്ട് മാത്രമാണ്.ചുരുക്കി പറഞ്ഞാല്‍ ഇടതുപക്ഷങ്ങളുടെ പതനം കേരളത്തില്‍ ബി ജെ പിയുടെ തുടക്കാമാവും.അങ്ങനെ സംഭവിക്കുന്നത് കേരളത്തിലെ ഒന്നാമത്തെ ന്യൂനപക്ഷ സമുധായങ്ങള്‍ക്ക് സഹിക്കാനാവുന്ന കാര്യമാണോ എന്ന് അവര്‍ തന്നെ ചിന്തിക്കേണ്ടി വരും.

       അതെ ഇതൊരു യാഥാര്‍ത്യമാണ്.കേരളത്തിലെ ഒന്നാമത്തെ ന്യൂനപക്ഷ സമുദായം തീര്‍ച്ചയായും ചെകുത്താനും കടലിനുമിടയിലാണ്.സമീപകാല സംഭവങ്ങളും കൂടി പരിശോധികുകയാണെങ്കില്‍ കേരളത്തിലെ രണ്ടാമത്തെ ന്യൂനപക്ഷ സമുദായം കൂടി ഭൂരിപക്ഷ പാര്‍ട്ടികളോട് അനുഭാവം പ്രകടിപ്പിച്ചു കഴിഞ്ഞിരിക്കുന്നു.എന്ന് വെച്ചാല്‍ കാര്യങ്ങള്‍ ഈ നിലയ്ക്ക് പോകുകയാണെങ്കില്‍ പൊതുവേ പിന്നോക്ക അവസ്ഥ നേരിടുന്ന കേരളത്തിലെ ഒന്നാമത്തെ ന്യൂനപക്ഷ സമുദായം കൂടുതല്‍ ദുരിതങ്ങളിലേക്ക് നീങ്ങേണ്ടിവരും.ഇപ്പോള്‍ വോട്ടിനായി പുറകെ കൂടിയിരിക്കുന്ന വലതു രാഷ്ട്രിയം ഭാവിയില്‍ അവരെ ചവറ്റുകുട്ടയില്‍ തള്ളുന്ന വിധത്തില്‍ പോലും കാര്യങ്ങള്‍ എത്തും.എല്ലാവര്‍ക്കും വേണ്ടത് വോട്ട് മാത്രമാണല്ലോ.അത് എവിടെ കൂടുതല്‍ കിട്ടുന്നോ അവിടെ പോകും.നാട് ഓടുമ്പോള്‍ നടുവേ എന്നാണല്ലോ പ്രമാണം.

Sunday, 26 January 2014

പെണ്ണിനെ തൊടുന്നത് ഭര്‍ത്താവിന്‍റെ മാത്രം കുത്തകാവകശാമോ?

                ശീര്‍ഷകം മാത്രം വായിച്ചുകൊണ്ട് ആരും എന്നെ കടിച്ചു കീറാന്‍ വരരുത്.ദയവു ചെയ്തു ഈ ലേഖനം പൂര്‍ണ്ണമായും വായിക്കുക.ഇവിടെ ഞാന്‍ പറയുവാന്‍ ഉദ്ദേശിക്കുന്നത് പെണ്ണുങ്ങളെ അവരുടെ അടുത്ത സുഹൃത്തുക്കളോ,അല്ലെങ്കില്‍ സഹോദരസമന്മാരായ പുരുഷന്‍മാരോ തൊടുന്നത് പാപമോ കുറ്റമോയല്ലയെന്നതാണ്.മാത്രമല്ല അത്തരം സ്നേഹപൂര്‍ണ്ണമായ സ്പര്‍ശനങ്ങള്‍ അവരുടെ സുഹൃത്ത്‌/സഹോദര ബന്ധം കൂടുതല്‍ കരുത്താക്കുകയും ചെയ്യും.രണ്ടു പേരുടെയും മനസ്സ്‌ ആ ബന്ധത്തില്‍ പൂര്‍ണ്ണമായും നിഷ്കളങ്കമായിരിക്കണം എന്ന് ഞാന്‍ പ്രത്യേകം ഓര്‍മിച്ചുകൊള്ളുന്നു.

           ഒരു മനുഷ്യന് മറ്റൊരു  മനുഷ്യനോട് തോന്നുന്ന സ്നേഹം പ്രകടിപ്പിക്കാന്‍ പറ്റിയ ഏറ്റവും ഉത്തമമായ മാര്‍ഗ്ഗമാണ് സ്പര്‍ശനം.സ്പര്‍ശനം കേവലമൊരു ലൈംഗീകമായ ഒരു കാര്യം മാത്രമാണ് എന്ന് കരുതുന്ന മൂഡന്മാര്‍ ദയവു ചെയ്തു ഇത് വായിക്കരുത്.കാരണം പൊട്ടി പൊളിഞ്ഞ പഴയ ബസ്‌സ്റ്റാന്റിലെ ഇടുങ്ങിയ നാറുന്ന മൂത്രപുര പോലെയുള്ള നിങ്ങളുടെ മനസ്സിന് ഇതൊന്നും ഗ്രഹിക്കാന്‍ സാധിക്കില്ല.സ്ത്രികളെ പൊതുസമൂഹത്തില്‍ ഇറങ്ങാന്‍ പാടില്ലാത്ത മൂടി പൊതിഞ്ഞ വെറും മാംസ പിണ്ടങ്ങളും,ലൈംഗീക ഉപകരണങ്ങളും മാത്രമായി കാണുന്ന നിങ്ങള്ക്ക് ഇത് വായിച്ചാല്‍ ഹാലിളകും തീര്‍ച്ച.

        സ്പര്‍ശനങ്ങള്‍ക്ക് ധാരാളം മാനങ്ങളുണ്ട്.ഉദാഹരണത്തിന് ഒരു പിഞ്ചു കുഞ്ഞിനെ സ്പര്‍ശിക്കുന്ന മനോഭാവത്തിലല്ല നമ്മള്‍ മുതിര്‍ന്ന ഒരാളെ സ്പര്‍ശിക്കുന്നത്.ഒരു പിഞ്ചു കുഞ്ഞിനെ നമ്മള്‍ സ്പര്‍ശിക്കുമ്പോള്‍ അതില്‍ നൂറു ശതമാനം വാല്‍സല്യം മാത്രമേ ഉണ്ടാകു.കുറച്ചു കൂടി വളര്‍ന്ന ഒരു കുഞ്ഞിനെ നമ്മള്‍ സ്പര്‍ശിക്കുമ്പോള്‍ അതില്‍ സ്നേഹം ഉണ്ടാകും,വാല്‍സല്യമുണ്ടാകും പിന്നെ അവരുടെ കുസൃതി കലര്‍ന്ന പ്രതികരണമേന്താകും എന്ന കൗതുകവും കാണും.ഈ വ്യത്യാസങ്ങള്‍ ഒരിക്കലും ശരീരികമല്ല,മറിച്ചു മനസീകമാണ്.

      തീര്‍ച്ചയായും ഒരു പുരുഷന്‍ ഒരു പിഞ്ചുകുഞ്ഞിനെ സ്പര്‍ശിക്കുന്നത് പോലെ ലാഘവമല്ല ഒരു പെണ്‍കുട്ടിയെ സ്പര്‍ശിക്കുന്നത്.ഒരു പെണ്‍കുട്ടിയെ കണ്ടയുടനെ സ്പര്‍ശിക്കാന്‍ ശ്രമിക്കുന്ന പുരുഷന്മാര്‍ തീര്‍ച്ചയായും മ്ലെച്ചന്മാര്‍ തന്നെയാണ്.അവര്‍ക്ക് ലൈംഗീകമായ ലക്‌ഷ്യം മാത്രമേയുണ്ടാകു.നല്ലൊരു  പുരുഷന് കേവലം തന്‍റെ മാതാവോ,കൂടെപിറന്ന സഹോദരിമാരോ അല്ലാത്ത എല്ലാ സ്ത്രികലോടും ലൈംഗീകമായ ആഗ്രഹം തോന്നണമെന്നില്ല.തീര്‍ച്ചയായും അവനു പൂര്‍ണ്ണമായും അന്യസ്ത്രികലായവരോടും സഹോദരികളോടും,മാതാവിനോടും തോന്നുന്ന അതെ മാനസീക വികാരമുണ്ടാകും.തങ്ങളോട് അത്തരത്തില്‍ പെരുമാറുന്ന ഒരു പുരുഷനെ ബഹുഭൂരിപക്ഷം സ്ത്രികളും അതെ രീതിയില്‍ മാത്രമേ തിരിച്ചും കാണുകയുള്ളൂ.അങ്ങനെ പൂര്‍ണ്ണമായും പരസ്പ്പരം കൂടെപിറന്നവരെ പോലെ ഇടപഴകുന്ന ഒരു പുരുഷനും സ്ത്രിയും തമ്മിലൊന്നു തൊടുന്നതോ,കെട്ടിപിടിക്കുന്നതോ,ചുംബിക്കുന്നതോ ഒരു പാപമെയല്ല.മറിച്ചു അതവരുടെ സ്നേഹപ്രകടനം മാത്രമായെ കാണേണ്ടതുള്ളു.

          സഹോദരി സമമോ,മാതൃ സമമോമായ അന്യ സ്ത്രിപുരുഷ ബന്ധങ്ങളുടെ കാര്യമാണ് ഞാന്‍ മുകളില്‍ സൂചിപ്പിച്ചത്.എന്നാല്‍ അങ്ങനെയല്ലാതെ പൂര്‍ണ്ണമായും സുഹൃത്തുക്കളായി നില്‍ക്കുന്നവരെയും മേല്‍പറഞ്ഞത് പോലെ സ്പര്‍ശിക്കുന്നത് ഒരു തെറ്റല്ല.കാരണം സുഹൃത്ത്‌ബന്ധങ്ങള്‍ക്ക് ആണ്‍ പെണ്‍ വ്യത്യാസങ്ങളില്ല.രണ്ടു പേര്‍ സുഹൃത്തുക്കലാണ് എന്ന് പറഞ്ഞാല്‍ അതിനര്‍ത്ഥം അവര്‍ക്കിരുവര്‍ക്കുമിടയില്‍ യാതൊന്നും മറയ്ക്കാനോ,ഒളിക്കാനോ കാണില്ലയെന്നാണ്.അതിപ്പോള്‍  ആണ്‍ സുഹൃത്തുക്കലായാലും,പെണ്‍ സുഹൃത്തുക്കലായാലും,ആണ്‍ പെണ്‍ സുഹൃത്തുക്കലായാലും, സുഹൃത്ത്‌ ബന്ധം ഒരു പോലെയാവണം.അങ്ങനെ സാധിക്കുന്നില്ലയെങ്കില്‍ അതിനെയോരിക്കലുമൊരു സുഹൃത്ത്‌ബന്ധമായി കാണാന്‍ സാധിക്കില്ല.

       ലൈംഗീകമായ ആഗ്രഹത്തോട് കൂടി രണ്ടു ലിങ്കത്തില്‍പെട്ടവര്‍ തമ്മില്‍ സ്പര്‍ശിക്കുമ്പോള്‍ ഉണ്ടാകുന്ന മാനസീക അവസ്ഥയാവരുത് ഒരുക്കലും ഒരു സുഹൃത്തിനോടു അത് ചെയ്യുമ്പോള്‍.ലൈംഗീക ത്വരയോടെ ഒരു പെണ്ണിനെ കേട്ടിപിടിക്കുമ്പോള്‍ പുരുഷന്‍ അവളുടെ മുഴച്ചു നില്‍ക്കുന്ന ഭാഗങ്ങളിലാവും കൂടുതല്‍ ശ്രദ്ധ കേന്ദ്രികരിക്കുക.അതില്‍ കാമാമാവും മുമ്പേ നില്‍ക്കുന്ന വികാരം.അത്തരം വികാരങ്ങള്‍ മാതാവിനോടും,സഹോദരികലോടും ഒരിക്കലും തോന്നുകയില്ല.എന്നാല്‍ മാതാവോ സഹോദരിയോയല്ലാത സകല സ്ത്രികലോടും അങ്ങനെ തോന്നുവാനും പാടില്ല.അങ്ങനെ തോന്നുന്നവര്‍ തീര്‍ച്ചയായും മ്ലെച്ചന്മാരാകുന്നു.അങ്ങേനെയുള്ളവരാണ് ചിലപ്പോള്‍ കടിഞ്ഞാണ്‍ വിട്ടു അമ്മസഹോദരിമാരെ തിരിച്ചറിയാന്‍ പറ്റാതെ മ്ലേച്ഛമായ ചെയ്തികള്‍ ചെയ്യുന്നത്.അത്തരക്കാരെ സമൂഹത്തില്‍ നിന്നും ഇല്ലായ്മ ചെയ്യുക തന്നെ വേണം.

        ഇനി സ്ത്രികളോട് പറയാനുള്ളത്.നിങ്ങളുടെ സുരക്ഷയ്ക്ക് എന്ന് പറഞ്ഞു കൊണ്ട് നിങ്ങളുടെ സ്വാതന്ത്ര്യത്തെ ചങ്ങലയ്ക്ക് ഇടുവാന്‍ ഉപദേശിക്കുന്നവരെ നിങ്ങള്‍ എപ്പോളും സൂക്ഷിക്കണം.കാരണം അവര്‍ ഇടുങ്ങിയ ചിന്താഗതിക്കാരാണ്.സ്ത്രികള്‍ മൂടി പുതച്ചു മാത്രമേ ഉണ്ടാകാന്‍ പാടുള്ളൂയെന്ന് പറയുന്നവന്‍ ഉദ്ദേശിക്കുന്നത് അവന്‍ നിങ്ങളുടെ മുലകളും,നിതംഭാങ്ങളും മാത്രമേ കാണുന്നുള്ളൂയെന്നാണു.സ്ത്രികള്‍ പുറത്തിറങ്ങാന്‍ പാടില്ല എന്ന് പറയുന്നവന്‍ ഉദ്ദേശിക്കുന്നത് അങ്ങനെ ഇറങ്ങിയാല്‍ തങ്ങള്‍ ബലാല്‍സംഗം ചെയ്തു കൊന്നു കളയുമെന്നാണ്.അങ്ങനെയുള്ളവരെ നിങ്ങള്‍ ഭയപെടുകതന്നെ വേണം.ആട്ടിന്‍ തോലിട്ട ചെന്നായക്കലാണവര്‍.

         അവസാനമായി പുരുഷന്മാരോട് പറയാനുള്ളത്.നിങ്ങള്‍ നിങ്ങളുടെ ഭാര്യയെ ചങ്ങലയ്ക്കിട്ടതുകൊണ്ടോ ,പൊതിഞ്ഞുമൂടി കെട്ടിയതുകൊണ്ടോ അവള്‍ പതിവൃതയാവില്ല.പാതിവ്രത്യം കേവലം ശാരീരികമായ കാര്യമല്ല.അത് മാനസ്സിലും കാത്തുസൂക്ഷിക്കുന്നവലായിരിക്കണം യഥാര്‍ത്ഥ ഭാര്യ.നിയന്ത്രണങ്ങള്‍ വെക്കുന്നവനു അവളുടെ ശരീരം മാത്രമേ നിയന്ത്രിക്കാനാവു.അവളുടെ മനസ്സ് എപ്പോളും പറന്നുകൊണ്ടിരിക്കും.കിടപ്പറയില്‍ നിങ്ങള്‍ അവളുമായി വേഴ്ചയിലേര്‍പ്പെടുമ്പോള്‍ അവളുടെ മനസ്സില്‍ അയല്‍പക്കത്തെ സുന്ദരനോ,സിനിമ നടനോയൊക്കെയാവുമുണ്ടാകുക.അങ്ങനെയുള്ള അവളുമായി നിങ്ങള്‍ രതിയില്‍ എര്‍പെടുമ്പോള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഒരു വേശ്യയുമായി വേഴ്ച നടത്തുമ്പോള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള അതെ സംതൃപ്തിയാവും.അതെ നിങ്ങളുടെ ഭാര്യ വേശ്യ തന്നെയാണ്.അതെ സമയം ഭാര്യയേയും തന്നെ പോലെയൊരു മനുഷ്യനായി കരുതുന്നവന്‍റെ ഭാര്യ എന്നും പതിവൃത തന്നെയാവും.അവന്‍ അവളെ  നിയന്ത്രിക്കുന്നത് മനസ്സ് കൊണ്ടാണ്.അങ്ങനെയുള്ളവനോട് സ്ത്രികള്‍ക്ക് അങ്ങേയറ്റത്തെ ബഹുമാനവും,സ്നേഹവും,വാല്‍സല്യവും,കാമവുമൊക്കെയാവുമുണ്ടാകുക.അവളുടെ ദൈവം അവനാകും.